Followers

ഒരു നാട്ടു ഭാഷ






ആലപ്പുഴ ജില്ലയില്‍ , മാന്നാര്‍ പ്രദേശത്ത് കുറച്ചാളുകള്‍  ക്കിടയില്‍ വായ്മൊഴി യായി
മാത്രം വ്യവഹരി   ക്കുന്ന ഒരു  ഭാഷയുണ്ട്. പാരമ്പര്യ ഓട്ടു  പാത്ര  നിര്‍മ്മാണ വിദഗ്ധ 
രായ മൂശാരി വര്‍ഗത്തിന്റെ യും, അവരുമായി വ്യാപാര ബന്ധത്തില്‍  ഏര്‍പ്പെട്ടിരിക്കു
ന്ന കച്ചവടക്കാരുടെയും , ട്രേഡ് സീക്രട്ടായ ഒരു ഭാഷ . 





      

മനുഷ്യ രാശി കൈവരിച്ച നേട്ടങ്ങളില്‍ ഏറ്റവും മഹത്തര മാര്‍ജിച്ചതു  ഭാഷ യുടെ ആവിര്‍ ഭാവവും, വികാസവും ആണ്. ഇന്ന് ലോകം നേടിയെടുത്തിരിക്കുന്ന സര്‍വ്വ  പുരോഗതിയുടെയും അടിത്തറ ഭാഷയാണ്‌. ശാസ്ത്രവും, സാഹിത്യവും വേരൂന്നിയിരിക്കുന്നത് ഭാഷയുടെ മടിത്തട്ടിലാണ്.  ശബ്ദ ങ്ങള്‍ കൊണ്ട് ആശയ വിനിമയം നടത്തിയിരുന്ന ആദിമ വര്‍ഗത്തിന് , പിന്നീട് ശബ്ദങ്ങള്‍ക്ക്‌ സൂചക മായി ചിത്രങ്ങള്‍ ലഭിച്ചു. കലാനുസരണം  ചിത്രങ്ങളെ സൂചിപ്പിക്കുന്ന വരകളും, വര്‍ണ്ണങ്ങളും രൂപ  പ്പെടുകയും സമൂഹത്തില്‍ അത് സ്വീകരിക്കപ്പെടുകയും ചെയ്തു.


പ്രാദേശികവും , ഭൂമിശാസ്ത്ര പരവുമായ മാറ്റങ്ങള്‍ ഭാഷയിലും സംഭവിച്ചു. ഒരു ദേശത്ത് പ്രചാരത്തി ലിരിക്കുന്ന ഭാഷ മറ്റൊരു ദേശ ക്കാരന് അജ്ഞാതമായെന്നു വരാം. ലോക ഭാഷയായി അംഗീകരി ക്ക പ്പെട്ടതൊഴികെ മറ്റു ഭാഷകള്‍ ഒരു പ്രത്യേക പ്രദേശങ്ങളില്‍ മാത്രമേ നില നില്‍ക്കുന്നുള്ളൂ . ആഫ്രിക്കന്‍ ഭൂഖണ്ട ത്തിലെ ഏതെങ്കിലുമൊരു  ഗ്രാമ്യ ഭാഷ നമുക്ക് അജ്ഞാത മായിരിക്കുന്നത് പോലെ  നമ്മുടെ ഭാഷയും അവര്‍ തിരിച്ചറിയപ്പെടുന്നില്ല. ഇത് ഭൂ ഖണ്ഡങ്ങള്‍ തമ്മിലുള്ള കാര്യമാണ് എന്നാല്‍ ഒരു രാജ്യത്തെ, ഒരു പ്രത്യേക പ്രദേശത്തെ, കുറച്ചാളുകള്‍ മാത്രം ഉപയോഗിക്കുന്ന ഒരു ഭാഷ,  ആ സമൂഹത്തിലെ തന്നെ പലര്‍ക്കും അറിയില്ല എന്ന് വന്നാലോ  ...............?

 ആലപ്പുഴ ജില്ലയില്‍,  മാന്നാര്‍ പ്രദേശത്ത്, കുറച്ചാളുകള്‍ക്കിടയില്‍  വായ്മോഴിയായ് മാത്രം വ്യവഹരി ക്കുന്ന ഒരു ഭാഷയുണ്ട്. പാരമ്പര്യ ഓട്ടുപാത്ര നിര്‍മ്മാണ വിദഗ്ദ്ധരായ മൂശാരി വര്‍ഗത്തിന്റെയും, അവരുമായി വ്യാപാര ബന്ധത്തിലേര്‍പ്പെട്ടിരിക്കുന്ന കച്ചവടക്കാരുടെയും ട്രേഡ് സീക്രട്ടായ ഒരു ഭാഷ. നിയമപരമായിമലയാളത്തിനോട് കടപ്പാടൊന്നു മില്ലെങ്കിലും ഇത് തികച്ചും മലയാളിത്തം ഉള്ളവ തന്നെ. അറബി മലയാള ഭാഷാ ലിപി പോലെ ഇതും വേണമെങ്കില്‍ മലയാളത്തില്‍ എഴുതാം. പക്ഷെ അതിന്റെ ആവശ്യം വരുന്നില്ല. ദൈനംദിന ജീവിതത്തിലെ എന്തിനെയും പരാമര്‍ശിക്കാന്‍ പര്യാപ്തമായ ഈ ഭാഷകൊണ്ടുള്ള പ്രയോജനം പാത്ര വ്യാപാരികള്‍ ക്കാണ്.  പ്രത്യേകിച്ചും സ്ഥാപനവല്‍ ക്കരിക്കപ്പെടാത്ത വ്യാപാരികള്‍ക്ക്. ഇക്കൂട്ടര്‍ വീടുവീടാന്തരം കച്ചവടം നടത്തുന്നവരാണ്.  ക്രയ വിക്രയ ത്തിനിടയില്‍   പാത്രങ്ങളുടെ  ഗുണ നിലവാരത്തെ  ക്കുറിച്ചോ,  വില നിര്‍ണ്ണയിക്കുന്നതിനോ,  കച്ചവടക്കാര്‍ പരസ്പ്പരം ഉപയോഗിക്കുന്ന ഈ ഭാഷ കേട്ടാല്‍ ചിലപ്പോള്‍ വീട്ടുകാര്‍ വാ പൊളിച്ചു പോകും. ' വയ്യം ' എന്നാല്‍  കൊള്ളരു താത്തത്‌ എന്നും, 'കരുവടി എന്നാല്‍നല്ലത് എന്നും കച്ചവടക്കാര്‍ മാത്രമറിയുന്ന കാര്യമാണ്.

 വീട് വീടാന്തരം കച്ചവടവുമായി നടക്കുന്നവര്‍, ഉപഭോക്താക്കളെ വിചിത്ര ഭാഷ ഉപയോഗിച്ച് വളച്ചൊടിക്കുന്നു.   ഉല്പന്ന ങ്ങളുടെ ഗുണ നിലവാരത്തെ ക്കുറിച്ച് എവിടെ വച്ച് വേണമെങ്കിലും സംസാരി ക്കാം . ആര്‍ക്കും ഒരു പ്രശ്നവുമില്ല. കേള്‍ക്കുന്നവര്‍ക്ക് ഭാഷ അറി യരു തെന്നു മാത്രം. ഒരാളെ ' വയ്യ ത്താളന്‍ ' എന്ന് വിളിച്ചാല്‍,  അതിന്റെ അര്‍ത്ഥം മനസ്സിലായില്ലെങ്കില്‍, ചിലപ്പോള്‍ അയാള്‍ അഭിനന്ദി ച്ചെന്നു വരും. അര്‍ത്ഥം അറിഞ്ഞാലോ ,മാനഹാനി, ധന നഷ്ടം,ശത്രു ദോഷം ഒക്കെ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതിന്റെ അര്‍ത്ഥം കൊള്ളരുതാത്തവന്‍  എന്നാണു. നാലാള് കൂടുന്നിടത്ത്‌ വച്ച് 'നീളം വെട്ടണം' എന്ന്  പറയാം , പക്ഷെ മൂത്രം ഒഴിക്കണം എന്ന് പറയാന്‍കുറച്ചുലജ്ജിക്കേണ്ടി വരും.  ' മെളുകു ചോര്‍ത്തണം ' എന്ന്   കേട്ടാല്‍ മനസ്സിലാക്കിക്കോണം അപ്പി ഇടണം എന്ന്.പ്രചാ രത്തിലുള്ള കുറെ വാക്കുകളും, അതിന്റെ അര്‍ത്ഥവും ഒന്ന് ശ്രദ്ധിക്കുക.

കരുവടി                              =    നല്ലത്
വയ്യം                                   =    മോശം , ഗുണ നിലവാരം ഇല്ലാത്തത് 
താളന്‍                                 =    അവന്‍ , അയാള്‍
താട്ടി                                    =    അവള്‍ 
വയ്യത്താളന്‍                       =    നിര്‍ഗുണന്‍ 
വയ്യത്താട്ടി                          =    നിര്‍ഗുണ  
 നീളം വെട്ടുക                      =     മൂത്രം ഒഴിക്കുക 
 മെളുക്  ചോര്‍ത്തുക           =     അപ്പി ഇടുക
 കരയ്ക്കല്‍                             =     ഭക്ഷിക്കുക 
 തണ്ണി                                  =     വെള്ളം
കരമാനം                             =     ആഹാരം 
ചുത്തുക                               =    മോഷ്ടിക്കുക 
വെടയ്ക്കുക                             =     പറയുക
നെടുകുക                             =     നല്‍കുക, പറയുക
മച്ചം                                     =     മത്സ്യം 
ചെമ്പന്‍  കുഞ്ഞു                  =     പോത്തിറച്ചി.
വയ്യം വെടയ്ക്കരുത് എന്ന് പറഞ്ഞാല്‍ മാന്നാര്‍ കാര്‍ക്ക് മനസ്സിലാകും മണ്ടത്തരം ഒന്നും പറയരുത് എന്ന്.  ഇത് കൂടാതെ സംഖ്യകള്‍ക്കും അറേബ്യന്‍ എണ്ണല്‍ സംഖ്യകളോട് സാമ്യമുള്ള പേരുകള്‍ ഉപയോഗിക്കുന്നു. വാഹിദു വട്ടം ( പത്ത് രൂപ ),  ഹംസ വട്ടം( അമ്പതു രൂപ) ,അഷറ വട്ടം( നൂറു രൂപ),തമാശ രൂപത്തില്‍ ഇതിനു നത്ത് കണ്ണന്‍ എന്നും പറയുന്നവരുണ്ട്. കടന്നു പോയ ഒരു തലമുറയാണ് ഈ അലിഖിത ഭാഷ ഉപയോഗിച്ചിരുന്നത്. ഇപ്പോഴേ പലരുടെയും മനസ്സില്‍ നിന്ന് കൌതുകം നിറഞ്ഞ ഈ ഭാഷ മാഞ്ഞു കഴിഞ്ഞു. 


 രാഷ്ട്ര ദീപികയില്‍ പ്രസിദ്ധീകരിച്ചത് 

മിത്തുകളുടെ തമ്പുരാന്‍ -- ഫാസിലുമായി ഇന്റര്‍വ്യൂ





മലയാളികള്‍ക്ക്ഒരു പുത്തന്‍ ദൃശ്യാനുഭവം പകര്‍ന്നു നല്‍കിയ ' മഞ്ഞില്‍ വിരിഞ്ഞ പൂക്കളും ' അതിന്റെ സംവിധായകനായ ഫാസിലും ചലച്ചിത്ര രംഗത്ത് കാല്‍ നൂറ്റാണ്ട് പിന്നിട്ടപ്പോള്‍ നടത്തിയ ഇന്റെര്‍വ്യൂ..
കേരള കൌമുദിവാരാന്ത്യ പ്പതിപ്പില്‍ നിന്നുള്ള പുന : പ്രസിദ്ധീകരണം 
 






യിരത്തി തൊള്ളായിരത്തി  എണ്‍പതിലെ ഒരു തണുത്ത പ്രഭാതം. കേരളത്തിലെ പ്രധാന തിയേറ്ററുകള്‍ എല്ലാം ക്രിസ് മസ് റിലീസിന്റെ തിരക്കിലാണ്. പ്രദര്‍ശനത്തിനു എത്തുന്ന വമ്പന്‍ സിനിമകളുടെ വലിയ പരസ്യ ചിത്രങ്ങള്‍ക്കിടയില്‍ കുറെ അപരിചിതരുടെ മുഖവുമായി മറ്റൊരു സിനിമാ പരസ്യം . ' മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ '. ചിത്രം പുറത്തിറങ്ങി. ആരും ആ വഴിക്കേ ശ്രദ്ധിച്ചില്ല. ഒരു വാരം അങ്ങനെ കടന്നു പോയി. പതുക്കെ തിയേറ്റര്‍ നിറയാന്‍ തുടങ്ങി.അത് പിന്നീട് ഒരു ജന പ്രവാഹമായി മാറി. മലയാളിക്ക് പുത്തന്‍ ദൃശ്യാനുഭവം നല്‍കിക്കൊണ്ട്  തിയേറ്ററുക ളില്‍ നിന്ന്  ഹൃദയങ്ങളിലേക്ക് ആ ചിത്രം ഒഴുകിയെത്തി. മലയാള സിനിമാ ചരിത്രത്തില്‍ സ്ഥാനം പിടിച്ച ആ ചിത്രവും , അതിന്റെ സംവിധായകനും ഇരുപത്തഞ്ചു വര്ഷം പിന്നിട്ടപ്പോള്‍  അദ്ദേഹത്തിന്റെ സിനിമാ അനുഭവങ്ങള്‍ പങ്കുവക്കുന്നു.
                                                                                                                                                                  
സിനിമയില്‍ ഇരുപത്തഞ്ചു  വര്‍ഷം പിന്നിട്ടുവല്ലോ . ഇതുവരെയുള്ള വളര്‍ച്ചയുടെ ഘട്ടങ്ങള്‍ വിലയിരുത്താമോ .....................?   
 എണ്‍പത്കളിലാണ്  ഞാന്‍ സിനിമയില്‍ വരുന്നത്. നസീര്‍ - മധു  ടീം  ഫീല്‍ഡ് ഔട്ടായി.  സോമനും സുകുമാരനും ഒക്കെ സജീവമാകുന്ന കാലം. ഒപ്പം മമ്മൂട്ടിയും  മോഹന്‍ ലാലിന്റെയും കടന്നു വരവ്. ഇതെല്ലാം കൂടി എണ്‍പത്കള്‍  ഒരു മാറ്റത്തിന്റെ കാലംആയിരുന്നു.  മമ്മൂട്ടി- മോഹന്‍ ലാല്‍ - ബേബി ശാലിനി കൂട്ടുകെട്ടില്‍ കുറെ കുടുംബ ചിത്രങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് മലയാള സിനിമയില്‍ ഒരു  ആക്ഷന്‍ തരംഗമാണ്‌ കാണാന്‍ സാധിച്ചത്.  ജോഷിയും, ഡെന്നിസ്  ജോസഫും  ആക്ഷന്‍ ചിത്രങ്ങള്‍ എടുത്തപ്പോള്‍ പ്രിയദര്‍ശനും, സത്യന്‍ അന്തിക്കാടുമൊക്കെ  കുടുംബ ചിത്രങ്ങളുമായി രംഗത്ത് ഉറച്ചു നിന്ന്.  രണ്ടായിരം മുതലാണ്‌ മലയാള സിനിമ തകര്‍ച്ച നേരിടാന്‍ തുടങ്ങിയത്.

രണ്ടു + രണ്ടു = നാല് പോലെ  ലളിതമാണ് സിനിമാ വ്യാകരണം എന്ന് മുമ്പ് പറഞ്ഞിരുന്നല്ലോ.ഇപ്പോള്‍ ...............?                                                                                               
സിനിമാ വ്യാകരണത്തില്‍ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അത് പ്രധാനമായും ടെക്നോളജിയില്‍ വന്നതാണ്. ഇരുപത്തഞ്ചു വര്‍ഷം മുമ്പുള്ള സിനിമയല്ല ഇപ്പോഴുള്ളത്. സ്പെയ്സില്‍ തന്നെ വലിയ വ്യത്യാസം വന്നു.  ഇന്നത്തെ പ്രേക്ഷകര്‍ വളരെ ഫാസ്റ്റ് ആയി ചിന്തിക്കുന്നവരാണ്. പണ്ട്, രണ്ടര, 
 മൂന്നു മണിക്കൂറുള്ള സിനിമാ കാണാന്‍ പ്രേക്ഷകര്‍ക്ക്‌ യാതൊരു മടിയും ഇല്ലായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഇന്നാണ് ഞാന്‍ എടുത്തിരുന്നതെങ്കില്‍ മുപ്പതു ഷോട്ടുകളുള്ള ഒരു സീന്‍ പത്ത് ഷോട്ടുകള്‍ ആയി എഡിറ്റു ചെയ്യേണ്ടി വരുമായിരുന്നു.അന്ന്ആ ചിത്രം ഒരു മുഷിച്ചിലും ഇല്ലാതെയാണ് പ്രേക്ഷകര്‍ കണ്ടത്.  








        
മോഹന്‍ലാല്‍ -  ശങ്കര്‍ - ഫാസില്‍ , അങ്ങനെ കുറെ പുതുമുഖങ്ങള്‍ ഒന്നിച്ച സിനിമ ആയിരുന്നല്ലോ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. അതെങ്ങനെ സംഭവിച്ചു.............?

 എന്റെ ആദ്യ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആയിരുന്നെങ്കിലും അതിനു മുമ്പേ സിനിമയുമായി എനിക്ക് ബന്ധം ഉണ്ടായിരുന്നു. നവോദയയുടെ ' തച്ചോളി അമ്പു വിന്റെ കഥ ചര്‍ച്ച ചെയ്യുന്ന സമയത്ത് ഞാനും ഉണ്ടായിരുന്നു . ആ സമയത്ത് പുറത്തിറങ്ങിയ മദനോത്സവം ഒരു ഹിറ്റ്‌ ആയിരുന്നു. തച്ചോളി അമ്പു നന്നായി പോകുന്നുവെന്ന് കണ്ടപ്പോള്‍ ഞാന്‍ നവോദയ അപ്പച്ചന്‍ സാറിനോട് പറഞ്ഞു. നമുക്കൊരു ചെറിയ പടം നിര്‍മ്മിക്കാം.അപ്പച്ചന്‍ സാറിനു അതിനോട് താല്പര്യം ഇല്ലായിരുന്നു. അവര്‍ വേറൊരു വടക്കന്‍ പാട്ട് സിനിമയെ ക്കുറിച്ച് ചിന്തിച്ചു.അതായിരുന്നു 'മാമാങ്കം;. അത്   നന്നായി  പോയില്ല. അപ്പോള്‍ ജിജോ (നവോദയ) എന്നോട് പറഞ്ഞു നമുക്ക് പുതുമുഖങ്ങളെ വച്ച് ഒരു ചിത്രം നിര്‍മ്മിക്കാം.  തച്ചോളി     അമ്പു   നന്നായി   ഓടിയപ്പോള്‍ പുതു മുഖങ്ങളെ വച്ച് ഒരു സിനിമ ചെയ്തിരുന്നുവെങ്കില്‍ നന്നാക്കുമായിരുന്നു.ഇപ്പോള്‍ മാമാങ്കം  പൊളിഞ്ഞ സമയം ആയിരുന്നതുകൊണ്ട് എനിക്ക്    ജിജോ     പറഞ്ഞതിനോട് യോജിക്കാന്‍ താല്പര്യമില്ലായിരുന്നു. ഒരു ഈ സമയം   ഹിന്ദി സിനിമ   മള്‍ട്ടി സ്റ്റാര്‍ തരംഗത്തിന്റെ പിടിയില്‍ ആയിരുന്നു . അങ്ങനെ നവോടയായും മള്‍ട്ടി സ്റ്റാറിനെ വച്ച്  ഒരു പടം ചെയ്തു. അതാണ്‌ തീക്കടല്‍. അത്  വിജയിച്ചപ്പോള്‍ ഞാന്‍  ജിജോയോടു ഒരു കൊച്ചു ചിത്രത്തെ ക്കുറിച്ച്   സംസാരിച്ചു, അതാണ്‌  മഞ്ഞില്‍ വിരിഞ്ഞ   പൂക്കള്‍. 

സംവിധായകന്‍ എന്ന നിലയില്‍ സിനിമയില്‍ പരീക്ഷണങ്ങള്‍ക്ക് ശ്രമിച്ചിട്ടുണ്ടോ  ..............?  
   
പരീക്ഷണങ്ങള്‍ എന്ന് പറയാന്‍ പറ്റില്ല. എന്റെ സിനിമകളില്‍ നിന്ന് ഒട്ടേറെ കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. മിത്തുകള്‍, കളേ ഴ്സ് , പ്രോപ്പര്‍ട്ടീസ് , അങ്ങനെ കുറെ.......... ഞാന്‍ സിനിമയില്‍വരുന്ന സമയത്ത് 'മിത്ത് ' ഒരു പുതുമയാണ്. സാഹിത്യത്തിലും അത്തരം പുതുമകള്‍ നില നിന്നിരുന്നു. സിനിമയില്‍ മഞ്ഞു കൂട്ടിപ്പക്ഷിയായും, മാമ്മാട്ടിക്കുട്ടിയമ്മയായും, കൊച്ചു കൊച്ചു ടച്ചുകളായി മിത്ത് ഞാന്‍ രൂപപ്പെടുത്തിയെടുത്തു . അത് പ്രേക്ഷകര്‍ സ്വീകരിച്ചു. എന്റെ സിനിമകളില്‍ properties  കഥാ പാത്രങ്ങള്‍ ആകുന്നുവെന്നു ഒരിക്കല്‍ ഒരാള്‍ കണ്ടെത്തി.മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ചോക്ലേറ്റു കടലാസും,മഫ്ളയറും, ശങ്കറും, പൂര്‍ണ്ണിമയും ഉപയോഗിക്കുന്ന ടെലഫോണും , മാമാട്ടി ക്കുട്ടിയമ്മയില്‍ അവളുടെ പെട്ടിയും ഉടുപ്പും, മണ്‍ ചട്ടിയും ഓരോ propperty കള്‍ ആയിരുന്നു. നോക്കെത്താ ദൂരത്തില്‍ ആപ്പിള്‍ കടിച്ചു നടക്കുന്ന ഫാദര്‍ . ആപ്പിള്‍  ഒരു property ആയിരുന്നു. ആ സിനിമയില്‍ തന്നെ മഞ്ഞ ബെഡ് ഷീറ്റ് വിരിച്ചു മഞ്ഞചുരീദാര്‍ ധരിച്ചു കിടക്കുന്ന ഗേളി എന്റെ ഒരു കളര്‍ experiment ആയിരുന്നു .

അനിയത്തി പ്രാവിന്റെ ക്ലൈമാക്സില്‍ എന്ത് മാജിക്കാണ് കാണിച്ചത്. ആ ചിത്രത്തിന്റെ വിജയം അതിന്റെ ക്ലൈമാക്സ് ആയിരുന്നെന്നു നിരൂപകര്‍ വാഴ്ത്തിയല്ലോ ..................?

 അനിയത്തി പ്രാവിന്റെ ക്ലൈമാക്സ് വത്യസ്തത പുലര്‍ത്തിയെന്നു അഭിപ്രായം വന്നു. അവിടെ ആ നായികാ നായകന്മാരെ ഒരുമിപ്പിക്കണം എന്ന് തീരുമാനിച്ചിരുന്നു. അത് എങ്ങനെ എന്നതിനെ ക്കുറിച്ച്  ഐഡിയ ഇല്ലായിരുന്നു. അവര്‍ തിരിച്ചു വരുമ്പോള്‍ അവരെ ചേര്‍ത്ത് വിട്ടേക്കാം എന്ന് അമ്മമാര്‍ തീരുമാനിക്കുന്നു. അതിനു ശേഷമുള്ളത് എഴുതിയില്ല.സീനിനെ ക്കുറിച്ച് ഒരു സങ്കല്പം മാത്രം
 ഉണ്ടായിരുന്നു. ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ ചിത്രീകരണം നടക്കുന്ന വീടിന്റെ ഘടനയില്‍ നിന്നാണ്  അതുപോലൊരു സീന്‍ മനസ്സില്‍ കടന്നു വന്നത്.
 ഹരികൃഷ്ണന്റെ കാര്യത്തിലോ  ..............?
ഹരി കൃഷ്ണന്റെ കാര്യത്തില്‍ നായികയെ ആര്‍ക്കു നല്‍കും എന്ന കാര്യത്തില്‍ ഒരു ആശയ ക്കുഴപ്പം നിലനിന്നു.മോഹന്‍ ലാലും, മമ്മൂട്ടിയും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ആണ്. അവരില്‍  നിന്ന് ഒരു കാമുകനെയും, ഒരു സുഹൃത്തിനെയും തെരഞ്ഞെടുക്കണം.നായിക നറുക്ക് ഇടുന്നു. ആരായാലും അത് പ്രേക്ഷകരെ അറിയിക്കേണ്ട എന്ന് തീരുമാനിച്ചു. അത് പ്രേക്ഷകരെ  വഞ്ചിക്കുന്നത് പോലെ തോന്നി. അതുകൊണ്ടാണ് പകുതി പ്രിന്റില്‍ മമ്മൂട്ടിയ്ക്കും ,പകുതിയില്‍ മോഹന്‍  ലാലിനും, നായികയെകൊടുക്കാം എന്ന് തീരുമാനിച്ചത്. ഈ കാര്യം ഞാന്‍ പ്രൊഡക്ഷന്‍ വിഭാഗത്തെ ഏല്‍പ്പിച്ചതാണ്. അവരാണ് സെന്‍സര്‍ ചെയ്തു വിതരണത്തിനു തയ്യാറാക്കേണ്ടത്. ഇതിനിടയില്‍ ഉണ്ടായ ചില കളികളാണ് പിന്നീട് വിവാദത്തില്‍ എത്തിച്ചത്. മോഹന്‍ ലാല്‍ തിരുവനന്ത പുറത്തും, മമ്മൂട്ടി കോഴിക്കോട്ടും എന്നൊക്കെ മാറ്റിയത്. സംഭവം വിവാദവും ആയി.ഞാന്‍ ഒരു പുതുമ മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ. വിവാദം ,ചിത്രത്തിന്റെ വിജയത്തിനു കാരണമാവുകയും ചെയ്തു.


സിനിമയില്‍ നിന്നും ഇനി എന്താണ് പ്രതീക്ഷിക്കുന്നത്.....................?
  ഞാന്‍ പല ഭാഷകളില്‍ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്റെ തിരക്കഥകള്‍ പലരും ചെയ്തിട്ടുമുണ്ട്..എന്നാല്‍ എന്നിലെ സംവിധായകനെ ഒന്ന് മാറ്റുരയ്ക്കണം എന്നുണ്ട്. അതിനു മറ്റൊരാളുടെ തിരക്കഥ എനിക്ക് സിനിമയാക്കണം. എം.ടി.യുടെ ഒരു തിരക്കഥയ്ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കയാണ്. അതുണ്ടാവുമ്പോള്‍ പുതിയ രീതിയില്‍ സിനിമ സംവിധാനം ചെയ്യണം ..........

സിനിമ ......ഇന്നലെ, ഇന്ന്, നാളെ

If  I  want deliver messege ,
I would rather be a postman ............
                                      [Abbas Kiarostami , Iran film maker ]
                                                                                                                                                                    


        ലയാള സിനിമ, നിര്‍മ്മാണ മേഖലകളില്‍ കടുത്ത പ്രതിസന്ധി നേരിടുകയാണ്. വ്യത്യസ്ത അഭിരുചി കള്‍ക്ക് പ്രേക്ഷകര്‍ നല്‍കുന്ന അംഗീകാരത്തിന്റെ ദിശാബോധമില്ലാത്തവ്യതിചലനം,വിതരണ രംഗത്ത് വ്യാജ സി .ഡി  കളെയും,വെബ് സൈറ്റ് കളെയുംദുരീകരിക്കാന്‍ ആവാത്ത നിസ്സഹായത , ഇത് രണ്ടും കൂടി കടുത്തസാമ്പത്തിക നഷ്ടത്തിലേക്ക്‌ സിനിമയെ കൊണ്ടെത്തിക്കുന്നു . റിലീസ് ചിത്രങ്ങള്‍ വെബ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നത് തടയാന്‍ നിയമം കൊണ്ട് പഴുതുകള്‍ അടയ്ക്കുംതോറും ,പൈറേറ്റുകള്‍ മുന്നേറ്റം തുടര്‍ന്ന് കൊണ്ടിരിക്കുന്നു.സെല്ലിലോയിഡില്‍ നിന്ന് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റം ഉണ്ടായിട്ടും ഫിലിം തിയേറ്റര്‍ കളിലേക്ക് നേരിട്ട് ഡൌണ്‍ ലോഡ് ചെയ്യപ്പെട്ടിട്ടും ,വാട്ടര്‍ മാര്‍ക്ക് കൊടുത്തിട്ടും ,സൈബര്‍ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും വ്യാജമാരെ ഒതുക്കാന്‍ നിയമത്തിനു ആകുന്നില്ല . കാരണം ഇവരുടെ ഒളി ത്താവളങ്ങള്‍ വിദേശങ്ങളാണ്.

ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരു  ' കൊട്ടക '
 ഒരു നിര്‍ണ്ണായകമായ വഴിത്തിരിവിലേക്കാണ്  ഈ പ്രതിസന്ധി കടന്നു പോകുന്നത്. തീയേറ്റര്‍ സംസ്ക്കാരം ഏറെക്കുറെ അവസാനിച്ചു. 30000 തിയേറ്റര്‍കളില്‍ ഇന്ന് അവശേഷിക്കുന്നത് വെറും 600  നു താഴെയാണ് . റിലീസ് ചിത്രങ്ങള്‍ ആദ്യ ഷോ തുടങ്ങി  മണിക്കൂറുകള്‍ക്കുള്ളില്‍ നെറ്റില്‍ ലഭിക്കുമെങ്കില്‍ തിയേറ്ററില്‍ പോകാന്‍ ആരാണ് തയ്യാറാവുക......? ചലച്ചിത്രത്തിന്റെ പ്രകൃതവും തിയേറ്ററും തമ്മില്‍ ചില ധാരണകള്‍ വന്നു കഴിഞ്ഞു. നമ്മുടെ ചലചിത്രങ്ങള്‍ക്ക് തിയേറ്റര്‍ ഒരു പ്രധാന ഘടകം അല്ല. ടെലിവിഷനില്‍ ആയാലും പൂര്‍ണ്ണമായ ആസ്വാദനം ലഭിക്കും. എന്നാല്‍ ഹൈ ടെക്നോളജിയില്‍ നിര്‍മ്മിക്കുന്ന ഇംഗ്ലീഷ് ചിത്രങ്ങള്‍ക്ക് ഒരു തിയേറ്റര്‍ കൂടിയേ തീരു. ചലച്ചിത്ര ആസ്വാദനത്തിനു പുതിയ കല്‍പ്പനകള്‍ നമ്മള്‍ സ്വീകരിക്കുന്നതോടെ പട്ടണങ്ങളില്‍ വിദേശ സിനിമകള്‍ക്ക് വേണ്ടി മാത്രം തിയേറ്ററുകള്‍ നിലനില്‍ക്കും.
      മലയാള സിനിമ ആവിഷ്ക്കാരം പുതിയ പരീക്ഷണങ്ങളെ നേരിടുന്നു. ഉപരിപ്ലവമായ ഇത്തരം പരീക്ഷണങ്ങള്‍ കൊണ്ട് നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി എന്ന പ്രശ്നത്തിനു യാതൊരു പരിഹാരവും   ഉണ്ടാകുന്നില്ല . 1938 മുതലുള്ള ചരിത്രം അതാണ്‌ വ്യക്തമാക്കുന്നത് .  ആദ്യത്തെ ശബ്ദ ചിത്രമായ ബാലന്‍ 38 ലാണ് നിര്‍മ്മിച്ചത്.അന്നു തൊട്ടിങ്ങോട്ടു ഒരേ താളത്തില്‍ സഞ്ചരിച്ച സിനിമയ്ക്ക് ഒരു ഭാവമാറ്റം ഉണ്ടാവുന്നത് 60 - 70 കാലഘട്ടത്തിലാണ്. ഒരു   കല എന്നതിലുപരി ചില സാമൂഹ്യ പ്രതിബദ്ധത കൂടി നിറവേറ്റപ്പെടണം എന്ന ബോധത്തിലാണ് 1965 ല്‍ അടൂര്‍ ഗോപാലകൃഷ്ണനും , കുളത്തൂര്‍ ഭാസ്കരന്‍ നായരും ചേര്‍ന്ന് ' ചിത്രലേഖ ' ഫിലിം സൊസൈറ്റി തിരുവനന്തപുരത്ത് ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് കേരളത്തിലുടനീളം നിരവധി ഫിലിം    സൊസൈറ്റികള്‍ രൂപം കൊള്ളുകയും സമാന്തര സിനിമകളില്‍ നിന്ന് വേറിട്ട്‌, പ്രേക്ഷകര്‍ക്ക്‌ പുതിയ അനുഭൂതി നല്‍കുന്ന  new waves ,    അഥവാ ആര്‍ട്ട് ഫിലിമുകള്‍ ജന്മം എടുക്കാന്‍ ഈ കാലഘട്ടം കാരണമാവുകയും ചെയ്തു. വിദേശ രാജ്യങ്ങളിലുള്ള ക്ലാസ്സിക്കുകള്‍ മലയാളത്തിനു പരിചയപ്പെടുത്തിയത് ഇത്തരം ശ്രമങ്ങളാണ്. തികഞ്ഞ ആസ്വാദക ബോധമുള്ള മലയാളികളെ ഉമ്മാക്കി കാണിച്ചു പറ്റിക്കുന്ന പുതിയ ആവിഷ്ക്കാര രീതി ലക്‌ഷ്യം നേടില്ല. ചടുലത (സ്പീഡ് ) മലയാളികളുടെ ആസ്വാദന ബോധത്തില്‍ ഇല്ലെന്നു പറയേണ്ടിയിരിക്കുന്നു.
മലയാള സിനിമയ്ക്ക്  അഭിമുഖീകരിക്കേണ്ടി യിരിക്കുന്നത് രണ്ടു തരം പ്രതിസന്ധികളെയാണ്. സിനിമാ വ്യവസായത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന നൂതനവും ,ആസ്വാദനത്തിന്റെ ഒരു പുത്തന്‍ വാതായനം തുറക്കപ്പെടാന്‍ നിര്‍ബന്ധിതമാകുന്നതുമായ ഒന്ന്, വിതരണ ശ്രുംഖലയില്‍ ഉണ്ടാകുന്ന  തകര്‍ച്ചയാണ്.ടെക്നോളജിയുടെ വളര്‍ച്ച ഇന്റര്‍നെറ്റ് മേഖലയില്‍ ഇനിയും വ്യാജന്മാര്‍ നിര്‍ബാധം കടന്നുവരും. അങ്ങനെ ചിത്രങ്ങള്‍ തിയേറ്റര്‍ കളില്‍ റിലീസ് ചെയ്യാന്‍ പറ്റാതെ വരുന്ന കാലം വിദൂരമല്ല.
                                 

   1985 ലാണ് ടെലിവിഷന്‍ കേരളത്തില്‍ പ്രചാരത്തിലാവുന്നത്. ജനവരി ഒന്നിന് കേരളത്തില്‍ ദൂര ദര്‍ശന്‍ സംപ്രേക്ഷണം ആരംഭിച്ചു. പത്ത് വര്‍ഷത്തിനിടയില്‍ മറ്റു വന്‍കിട ചാനലുകളും എത്തി.തിയേറ്റര്‍ കളുടെ തകര്‍ച്ച ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ക്രമേണ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ 'അമ്മ 'ഉള്‍പ്പെടെ ഒന്‍പതോളം സംഘടനകള്‍ ഉണ്ടാക്കി. നിര്‍മ്മാണ ചിലവും, പ്രതിഫലവും കുറച്ചു.അതുകൊണ്ടൊന്നും പ്രതിസന്ധി അവസാനിച്ചില്ല. അതിപ്പോഴും തുടരുന്നു.
      



 മലയാള സിനിമയുടെ ഭാവി

 തിയേറ്ററുകള്‍ സിനിമാ റിലീസ് കേന്ദ്രങ്ങള്‍ എന്ന അവസ്ഥ മാറി , ചാനലുകള്‍ അത് ഏറ്റെടുക്കും . ഓരോ ഭവനവും  റിലീസ് ചിത്രങ്ങള്‍ ആഘോഷിക്കും.സിനിമാ നിര്‍മ്മാണ ശൈലി തന്നെ പുതിയമുഖച്ഛായ കൈവരിക്കും.ചിലപ്പോള്‍ നക്ഷത്രങ്ങള്‍ അടര്‍ന്നു വീഴും. താരാപഥങ്ങളില്‍ നിന്ന് പലരും ഭൂമിയില്‍ കാല്‍ കുത്തും. കാരണം, പരിവേഷങ്ങളുടെ ചമയങ്ങള്‍ സ്വയം ചുമക്കെണ്ടുന്ന ഒരു അവസ്ഥയാവും അത്. കുടുംബ സദസ്സുകളെ കയ്യിലെടുക്കാന്‍ വേണ്ടി മത്സരിക്കുമ്പോള്‍ മറ്റെല്ലാം മറക്കും. അത് മലയാള സിനിമയുടെ ഒരു ശുഭകാലം ആയിരിക്കും.