Followers

എന്റെ ഗുരുനാഥന്‍


സ്കൂളില്‍ പഠിക്കുമ്പോള്‍ കവിതകളോടായിരുന്നു ഭ്രമം. ആശാന്‍,വള്ളത്തോള്‍, ചങ്ങമ്പുഴ തുടങ്ങിയ കവികളെ അനുകരിച്ചു ഞാനുംവൃത്തനിബദ്ധമായി കവിതകള്‍ എഴുതിയിരുന്നു. അതെല്ലാം മലയാളം
അദ്ധ്യാപകനായിരുന്ന ശ്രീ എം.എസ് .വര്‍ക്കി സാറിനെ കാണിക്കും. അദ്ദേഹം തിരുത്തലുകള്‍ നടത്തി മടക്കി തരുമെന്കിലും വീണ്ടും എഴുതാനുള്ള പ്രോല്‍സാഹനം കിട്ടിയിരുന്നില്ല. എനിക്ക് അദ്ദേഹത്തോട് കടുത്ത ആരാധന തോന്നിയിരുന്നു. അത് അദ്ദേഹത്തിന്റെ നര്‍മ്മ
ബോധവും ,കെട്ടിലും മട്ടിലും നിറഞ്ഞു നിന്നിരുന്ന മലയാളിത്തം കൊണ്ടായിരിക്കണം. കോളജില്‍ വച്ചാണ് ശ്രീ,ടോണി മാത്യൂ എന്ന അധ്യാപകനെ പരിചയപ്പെട്ടത്. അത് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു.എഴുത്തിലും, ചിന്തയിലും അദ്ദേഹം എന്നെ അഗാധമായി സ്വാധീനിച്ചു.ആള്‍ക്കൂട്ടത്തില്‍ അദ്ദേഹം തിരിച്ചറിയപ്പെടുന്ന ഒരു വ്യക്തിആയിരുന്നു.ഹൃദയംമനനംചെയ്തെടുക്കുന്നക്രാന്ത ദര്‍ശിത്വംനിറഞ്ഞകണ്ണുകളും,വാക്കിനുംഅര്‍ത്ഥ
ത്തിനും അപ്പുറത്തെ മാലിന്യലേശമില്ലാത്ത സംഭാഷണ ചാതുര്യവും,നര്‍മത്തിന്റെ ഉച്ഛസ്ഥായിയിലെ പിടുത്തവും ,ലളിത വസ്ത്രധാരണവും,കൊണ്ട് അദ്ദേഹം മറ്റുള്ളവരുടെ ഹൃദയത്തെ കീഴടക്കിയിരുന്നു. വലിയൊരുശിഷ്യ സമ്പത്ത് അദ്ദേഹത്തിനു ഉണ്ടായിരുന്നു.ഏത് ദേശത്ത് പോയാലും ഒരു വലിയ ശിഷ്യഗണം അദ്ദേഹത്തെ ചുറ്റപ്പെട്ടിരുന്നു. ഹൈന്ദവ ദര്‍ശനങ്ങളില്‍ അഗാധ പണ്ഡിതനായിരുന്ന എന്റെ ഗുരു നാഥന്‍ക്ഷേത്രങ്ങളില്‍ പ്രഭാഷണത്തിനു എത്തി എന്നറിഞ്ഞാല്‍ ശിഷ്യന്മാരുടെ ഒരു പടതന്നെ അവിടെ സമ്മേളിച്ചിരുന്നു. ഞങ്ങളെ പരസ്പ്പരം ബന്ധിച്ചത്, ഹൈന്ദവതയോടുള്ള എന്റെ താല്പര്യം ആയിരിക്കണം .അല്ലെങ്കില്‍ 'കണ്ടുമുട്ടുക' എന്ന ജീവിത നിയോഗം ആയിരിക്കും.കൂടുതല്‍ സൌകര്യങ്ങളുള്ള ഒരു കോളേജ്‌
ഉപേക്ഷിച്ചു ഇവിടെ അദ്ദേഹം പഠിപ്പിച്ചിരുന്ന കോളജില്‍ വരാനുള്ള കാരണം ചിലപ്പോള്‍ അതായിരിക്കാം.പലപ്പോഴും മാനസിക പിരിമുറക്കം അനുഭവ പ്പെടുന്ന സമയങ്ങളില്‍ ഞാന്‍ അദ്ദേഹത്തിന്റെ 'ഹരി ശ്രീ'എന്ന വസതിയില്‍,പക്ഷികള്‍ക്ക് വേണ്ടി വളര്‍ത്തുന്ന പേര മരത്തിന്റെ ചുവട്ടില്‍ ദീര്‍ഘ നേരം ചെലവഴിച്ചിരുന്നു. അവിടെസ്വച്ഛന്ത വിഹാരം നടത്തിയവരില്‍ ചിലര്‍ കത്തുകള്‍ എഴുതുമ്പോള്‍'ഹരിശ്രീ ആശ്രമം'എന്ന് കുറിച്ചിരുന്നു. ഞങ്ങളോടൊപ്പം അദ്ദേഹം നടത്തിയ ശബരിമല യാത്ര അവിസ്മരണീയമായിരുന്നു. ശിഷ്യന്മാരുടെ നടുവില്‍ ഒരു ആചാര്യന്‍ കാടുകള്‍ താണ്ടുന്ന കാഴ്ച  പുരാതനമായ ഏതോ പ്രവാചക ലോകത്തേക്ക് എന്നെ കൊണ്ടുപോയി. പലപ്പോഴും അദ്ദേഹത്തിന്റെ തിരു മൊഴിയില്‍ കാലം ഒഴുകി പോണത് അറിഞ്ഞിരുന്നില്ല.ഒരിക്കല്‍ അദ്ദേഹത്തെ കാണാന്‍ ഞാന്‍ ഒരു സുഹൃത്തുമായി ഹരി ശ്രീയില്‍എത്തി. സംഭാഷണം അവസാനിച്ചപ്പോള്‍  ഒടുവിലത്തെ വണ്ടിയും പോയിരുന്നു.അര്‍ദ്ധ രാത്രിയില്‍ പത്തൊന്‍പതു കിലോമീറ്റര്‍ അന്ന് ഞങ്ങള്‍ക്ക് നടക്കേണ്ടി വന്നു. എഴുതുന്നതിനെ ക്കുറിച്ച് ഒരിക്കല്‍ അദ്ദേഹം എന്നോട് പറഞ്ഞു.ധാരാളംവായിക്കുക  വേണമെങ്കില്‍ മാത്രം ഒടുവില്‍ എഴുതുക.  അതാണ്‌ ഇന്നും
എനിക്ക് എഴുത്തിന്റെ കാര്യത്തില്‍ "ഹരി ശ്രീ".