Followers

ഈ കുരുന്നുകള്‍ എന്ത് പിഴച്ചു............?



                                 "   Child  is  father  of  the  man  "
                                                                                                  William Wordsworth 










ഴിഞ്ഞ ആഗസ്റ്റ്‌ 12 നു തൊടുപുഴ ഉടുമ്പന്‍ ചോലയില്‍ ആരോമല്‍ എന്ന മൂന്നര വയസ്സ് കാരനെ മാതാപിതാക്കളുടെ മുമ്പില്‍ നിന്ന് പോലിസ് സ്വതന്ത്രമാക്കുമ്പോള്‍ അവന്റെ കാലില്‍ ചങ്ങല ഉണ്ടാ യിരുന്നു.  ആറു മാസത്തോളം ഈ പിഞ്ചു കുഞ്ഞിനെ അവര്‍ വീട്ടിലെ നായോടൊപ്പം പൂട്ടി ഇട്ടിരുന്നു.ചൂരല്‍ കൊണ്ട് ശരീരം അടിച്ചു പൊട്ടിച്ചു. സിഗരറ്റ് കുറ്റികൊണ്ട് ശരീരം പൊള്ളിച്ചു. ആരും കടന്നു ചെല്ലാതിരിക്കാന്‍ വീട്ടിലെ മറ്റൊരു നായെ മാതാപിതാക്കള്‍ അഴിച്ചു വിട്ടു. പോലിസ് എത്തുമ്പോള്‍ അവന്റെ കൈ പ്പത്തികള്‍ പൊള്ളി അടര്‍ന്നിരുന്നു. ഒടുവില്‍ മാതാപിതാക്കളെയും , മുത്തശ്ശനെയും കോടതി രണ്ടര വര്‍ഷത്തേക്ക് ജയിലിലടച്ചു .

2011  ജൂണില്‍ കൊല്ലം ജില്ലയില്‍ , മൂന്നര വയസ്സുകാരന്‍  അന്‍ഷാദിനെ പിതാവ്  ഷാജി വീട്ടില്‍ പൂട്ടിയിട്ടു ബെല്‍റ്റിനു അടിച്ചു പുറം പൊട്ടിച്ചു.അതിനു കാരണം കുട്ടി ' ആ 'എഴുതാന്‍ പഠിച്ചില്ലത്രേ....!ഷാജിയുടെ മദ്യ പാനവും, പരസ്ത്രീ ഗമനവും ചോദ്യം ചെയ്തതിനു അന്‍ ഷാദിന്റെ മാതാവും പീഡന ത്തിനു ഇരയായിരുന്നു. കൊല്ലം ,കൊട്ടിയം പുതുച്ചിറയിലാണ് ഈ സംഭവം അരങ്ങേറിയത്. ഒടുവില്‍ നാട്ടുകാരും, പൊതു പ്രവര്‍ത്തകരും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ബെല്‍റ്റിന്റെ  ബക്കിള്‍ കൊണ്ട് ആ കുരുന്നിന്റെ മാംസം അടര്‍ന്നിരുന്നു.

ആരോമല്‍ 




റാഫി എന്ന പതിമൂന്നു കാരനെ കമ്പിയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ച സംഭവവും കൊല്ലം ജില്ലയിലാണ്. ഇവിടെ  മര്‍ദ്ദനങ്ങള്‍ അഴിച്ചു വിട്ടത്  രണ്ടാന മ്മയാണ്‌.   ബാഗില്‍ ഒരു പേന  കണ്ടെ ത്തിയ  തിനെതുടര്‍ന്ന്  റാഫിയെ രണ്ടാനമ്മ മുഖം പൊള്ളിക്കുകയും ,കമ്പി കൊണ്ടടിച്ചു പരിക്കേല്‍പ്പിക്കയും ചെയ്തു.കുട്ടി ഇക്കാര്യംരഹസ്യമായി വച്ചു. മദ്രസയില്‍ വച്ചു ഉസ്താദന്മാര്‍ നിര്‍ബന്ധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കഥകള്‍ റാഫി പുറത്ത് വിട്ടത്.

നാലര വയസ്സുകാരി ശ്രീജയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു മരപ്പൊത്തില്‍ ഒളിപ്പിച്ചു വച്ചത് കുമളിയില്‍. തോട്ടം തൊഴിലാളികളായ ശശി കുമാര്‍,മാലതി ദമ്പതി മാരുടെ മകളായിരുന്നു ശ്രീജ. അഞ്ചു വയസ്സു കാരി  വാണി യെ കൊണ്ട് സ്വന്തം പിതാവ് ഭിക്ഷ യെടുപ്പിച്ച സംഭവം ഇടുക്കി ജില്ലയില്‍ കാഞ്ഞാറില്‍ ആണ് നടന്നത് .പിതാവ് സഹദേവന്‍  ഇപ്പോള്‍ പോലിസ് കസ്റ്റഡിയില്‍ ആണ്. ഇനിയുമുണ്ട് കഥകള്‍ . ആറുമാസം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് അമ്മ കിണറ്റില്‍ ചാടി ആത്മ ഹത്യ ചെയ്തു. മറ്റൊരു വീട്ടമ്മ ചെയ്തത് തന്റെ രണ്ടു പെണ്‍ മക്കളെ കെട്ടി ത്തൂക്കി.ആയുസ്സിന്റെ വലിപ്പം കൊണ്ട് ഇളയ കുട്ടി സുമയ്യ കയറില്‍ നിന്ന് രക്ഷപ്പെട്ടു.

ഇനി മാന ഭംഗത്തിന്റെ കഥ പറയാം. പത്താം ക്ലാസ്സുകാരി മകളെ നാടുനീളെ കൊണ്ട് നടന്നു വിറ്റത് സ്വന്തം പിതാവ്, കോതമംഗലം സ്വദേശി മുഹമ്മദലി. സുധീര്‍ എന്ന മറ്റൊരു പിതാവ് മകളെ രണ്ടായിരം രൂപമുതല്‍ പതിനായിരം വരെ വാങ്ങി മറ്റുള്ളവര്‍ക്ക് കാഴ്ച വച്ചു. ഇതില്‍ നാല്പതോളം പ്രതികള്‍ ഇപ്പോള്‍ പോലിസ് കസ്റ്റ ഡിയില്‍ ഉണ്ട്. ഇതാണ് കേരളത്തിന്റെ ഇന്നത്തെ അവസ്ഥ .പണത്തിനു വേണ്ടി സ്വന്തം കുഞ്ഞിന്റെ  തുണി  അഴിച്ചു കൊടുക്കാന്‍ മാത്രം കേരളം അധപതിച്ചു പോയി.

പോലിസ് റിപ്പോര്‍ട്ട്  


2011 ജൂണ്‍ വരെ കേരളത്തില്‍ കുട്ടികള്‍ക്ക് നേരെ 377  വധ ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മുന്‍ വര്‍ഷത്തെക്കാള്‍ ഇരട്ടിയാണിത്. 2010 ല്‍ ഇരുന്നൂറ്റി പതിനൊന്നും,2009  ല്‍ ഇരുന്നൂറ്റി ആറും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജൂണ്‍ മാസം വരെ 11  കുട്ടികള്‍ പല രീതിയില്‍ കൊല ചെയ്യപ്പെട്ടു. തൊട്ടു മുന്‍ വര്‍ഷം ആകെ കൊല ചെയ്യപ്പെട്ടതു പത്ത് കുട്ടികളാണ്. അതായത് ഈ വര്‍ഷം കണക്കുകള്‍ നേരെ ഇരട്ടിച്ചു. തട്ടിക്കൊണ്ടു പോകല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതലാണ്.ജൂണിലെ കണക്കുകള്‍ വച്ചു 96  കുട്ടികള്‍ അപ്രത്യക്ഷമായിട്ടുണ്ട്. പെണ്‍ മക്കളെ കൂട്ടി ക്കൊടുത്തത്തിനു പിടിയിലായവരുടെ എണ്ണവും ഈ വര്‍ഷം വര്‍ദ്ധിച്ചു. 2010 വര്‍ഷത്തില്‍ ആറും , ഈ വര്‍ഷം ജൂണ്‍ വരെ 5 ഉം  ആണ് കണക്കുകള്‍. ഇതൊക്കെ കേസ് രജിസ്ടര്‍ ചെയ്യപ്പെട്ട കണക്കുകള്‍ ആണ്. അറിയപ്പെടാത്തതു വേറെയും.

 ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉള്ള രാജ്യം ഇന്ത്യയാണ്. ജന സംഖ്യയുടെ 40 % വരും കുട്ടികള്‍. ഇതില്‍69%കുട്ടികള്‍ഓരോതരത്തില്‍ ഹീന പ്രവൃത്തി കള്‍ക്ക്  ഇരയാവുന്നുണ്ട്.അനാശാസ്യ പ്രവര്‍ത്തങ്ങള്‍ക്ക്  ഇരയാകുന്നതില്‍  75 % സ്വന്തം കുടുംബങ്ങളില്‍ വച്ചാണ്. കര്‍ണ്ണാടകത്തിലെ ചില മുന്‍ കാല കണക്കുകള്‍ സൂചിപ്പിക്കുന്നത്  15 - 20  പ്രായത്തിനിട യില്‍ പെണ്‍കുട്ടികള്‍ മാന ഭംഗ ത്തിനു ഇരയാവുന്നുണ്ട് എന്നാണു.



ശ്രീജ യുടെ മാതാപിതാക്കള്‍
അന്ധ വിശ്വാസം , ദാരിദ്ര്യം 


ദൈവ പ്രീതിയ്ക്കു വേണ്ടിയും , സാമ്പത്തിക ഉയര്‍ച്ചയ്ക്ക് വേണ്ടിയുമാണ് കുട്ടികള്‍ ബലി നല്‍കപ്പെടുന്നത്. ശിഥിലമായ കുടുംബാന്തരീക്ഷവും, മദ്യപാനവും മാതാപിതാക്കളെ ഇതിനു പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ആത്മീയ ജീവിതം ദുര്‍ബല പ്പെടുകയും ,അന്ധവിശ്വാസങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നതിന്റെ ഫലമാണ് ആളുകള്‍ ഇത്തരം നീച്ച വൃത്തിയില്‍ ഏര്‍പ്പെടാന്‍ തയ്യാറാവുന്നത്.കുട്ടികള്‍ ദൈവത്തിന്റെ പ്രതി പുരുഷന്മാരാണെന്ന് വാഴ്ത്ത പ്പെട്ട മണ്ണില്‍ ഇന്ന് കുട്ടികളുടെ ജീവനും, മാംസത്തിനും വില പറയുകയാണ്‌. 2050 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തെ വന്‍ ശക്തിയാകും എന്ന് ദേശിയ സര്‍വേകള്‍ സൂചിപ്പിക്കുന്നത്   ജനസംഖ്യയിലെ കുട്ടികളുടെ അനുപാതം കണക്കിലെടുത്താണ്. കുട്ടികളോടുള്ള ക്രൂരത അവസാനിയ്ക്കാതെ ഒരു തരത്തിലുമുള്ള വളര്‍ച്ചയെ സ്വപ്നം കാണേണ്ടതില്ല.