Followers

ഒരു പ്രേത കഥ .......

ഭൂതവും, പ്രേതവും ഒക്കെ മനുഷ്യനെ പിടിച്ചു തിന്നും എന്ന് വിശ്വസിച്ചിരുന്നഒരുകാലം .എല്ലാരാത്രികളിലും പിശാചുക്കള്‍ ഇരുളിന്റെ മറവില്‍ നിന്ന് എന്നെ തുറിച്ചുനോക്കുന്നതായിഎനിക്ക് തോന്നി..അതുകൊണ്ട് ,സന്ധ്യ കഴിഞ്ഞാല്‍ ഞാന്‍ പുറത്തിറങ്ങിയിരുന്നില്ലെന്നു മാത്രമല്ല,വീടിനുള്ളില്‍ പോലും തനിച്ചിരിക്കാന്‍ഭയമായിരുന്നു. ഞങ്ങളുടെ വീടിനു തെക്ക് വശത്തുള്ള തെങ്ങിന്‍ ചുവട്ടില്‍ മുമ്പ് ഒരു ബൈക്ക് യാത്രക്കാരന്‍ വീണു മരിച്ചിട്ടുണ്ടെന്ന്  വല്യമ്മ ഇടയ്ക്ക് പറയുമായിരുന്നു,ഏതോ ബസ്സ്‌ ഇടിച്ചു തെറിപ്പിച്ചതാണത്രെ....!ചില രാത്രികളില്‍ തൊഴുത്തില്‍ പശുക്കള്‍ ശബ്ദമുണ്ടാക്കുമ്പോള്‍ ,അത് പിശാചിനെ കാണുന്നത് കൊണ്ടാണെന്ന് അവര്‍ പറഞ്ഞിരുന്നു.ഞാന്‍ ചിലപ്പോള്‍ രാത്രി കാലങ്ങളില്‍
ജനാലയിലൂടെ തെങ്ങിന്‍ ചുവട്ടിലേക്ക്‌ ഭയത്തോടെ നോക്കിയിരുന്നു. കൌമാര ത്തിലേക്ക് പ്രവേശിച്ചപ്പോഴും എന്നോടൊപ്പം പ്രേതസങ്കല്‍പ്പങ്ങളും വളര്‍ന്നു കൊണ്ടിരുന്നു.സ്കൂളില്‍ പോകുന്നത് ഒഴിച്ചാല്‍ പുറത്തേക്ക് പോകാന്‍ വീട്ടില്‍ നിന്ന് അനുവാദം ഉണ്ടായിരുന്നില്ല .വല്ലപ്പോഴും ഒരു സിനിമ കാണാന്‍ ,
ഞങ്ങളുടെ വീട്ടില്‍  ജോലിക്ക് വരുന്ന ഒരു 'പാറുവമ്മ'യോടോപ്പമാണ് എന്നെ അയച്ചിരുന്നത്..എല്ലാവെള്ളിയാഴ്ചകളിലുംസിനിമകാണല്‍അവരുടെഒരുശീലമായിമാറിയിരുന്നു.അക്കാലത്ത്ഒരുവൈകുന്നേരം,എന്റെ അയല്‍ക്കാരനും സഹപാഠിയുമായ കൂട്ടുകാരന്‍ എന്നെയും കൂട്ടി ടൌണില്‍ പോയി.അവര്‍ക്ക് ഇറച്ചി ക്കച്ചവടം ഉണ്ട്.ടൌണിലെ ചായക്കടകളില്‍ ഇറച്ചി കൊടുക്കുന്നതിന്റെ പണം പിരിക്കല്‍ അവന്റെ ജോലി ആയിരുന്നു.പതിവായി ഹോട്ടലുകളില്‍ നിന്ന് കഴിക്കുന്ന ഭക്ഷണത്തിന്റെ വിവരണം പിറ്റേന്ന് സ്കൂളില്‍ പോകുന്ന വഴിക്കാണ് വിളമ്പുന്നത് .ഒരിക്കല്‍അവന്‍പറഞ്ഞു.'എന്റെകൂടെവന്നാല്‍ഭക്ഷണംവാങ്ങിതരാം .അങ്ങനെയാണ്ഞാനുംപുറപ്പെട്ടത്‌.പിരിവുകഴിഞ്ഞു,ഭക്ഷണവും കഴിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു 'നമുക്ക് ഒരു സിനിമ കണ്ടാലോ...?ഞങ്ങള്‍ സിനിമയ്ക്ക് കയറി. .മഴക്കാലമാണ് .കര്‍ക്കിടകത്തിലെ പെയ്തു തോരാത്ത മഴ.സിനിമ തുടങ്ങിയപ്പോഴാണ് അറിയുന്നത്, യക്ഷിക്കഥയാണ് ,'മോര്‍ച്ചറി '.ഞങ്ങളുടെ ധൈര്യം പതുക്കെ ചോര്‍ന്നു തുടങ്ങി.ഇടവേള ആയപ്പോള്‍ 'ഇപ്പൊ വരാം'എന്ന് പറഞ്ഞു അവന്‍പുറത്തേക്കു പോയി.സിനിമ തിടങ്ങിയിട്ടും അവന്‍ വന്നില്ല . എന്റെ ചങ്ക് ഇടിക്കാന്‍ തുടങ്ങി. ബന്ധുക്കരോടൊപ്പം അവന്‍ വീട്ടിലേക്കു മടങ്ങിയിരുന്നു. ഇതിനിടെ കറന്റ് പോയിരുന്നു . സിനിമ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍  കുറ്റാക്കുറ്റിരുട്ട് .ടൌണില്‍ എങ്ങും ആരുമില്ല.മിക്കകടകളുംഅടച്ചു.വീട്ടിലേക്കുള്ളവഴിയില്‍കുറച്ചുദൂരംവീടുകള്‍ഉണ്ട്.അത്കഴിഞ്ഞാല്‍കാട്ടുപൊന്തയാണ് .അവിടെ ഒരുപാട് ദുര്‍ മരണങ്ങള്‍ നടന്നിട്ടുള്ളതാണ് .പല കഥകളും മനസ്സില്‍ നുരഞ്ഞു വന്നു.രണ്ടും കല്‍പ്പിച്ചു  ഞാന്‍ മഴയത്ത് ഇറങ്ങി നടന്നു.വീടുകളില്‍ ഒന്നും വെളിച്ചമില്ല.ഈ പ്രപഞ്ചത്തില്‍ ഞാന്‍ ഒറ്റപ്പെട്ട പ്രതീതി.വീടുകള്‍ അവസാനിക്കുന്ന വഴി വരെ ഞാന്‍ നടന്നു.ആരെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചു കുറച്ചു നേരം അവിടെനിന്നു.ഒടുവില്‍, ചെരുപ്പ് രണ്ടും ഊരിപ്പിടിച്ചു.ഒറ്റ ഓട്ടം.
ആ ഓട്ടത്തിന്റെ കിതപ്പ് ഇപ്പോഴും മാറിയിട്ടില്ല.