Followers

കുട്ടികള്‍ രണ്ടോ മൂന്നോ മതി









ജനപ്പെരുപ്പം തടയുന്നതിന്റെ ഭാഗമായി കുട്ടികളുടെ എണ്ണത്തില്‍ നിയമപരമായ കൃത്യത ഉണ്ടാക്കി യെടുക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. കുട്ടികള്‍ രണ്ടു മതി എന്ന കര്‍ശന നിയമം വന്നാല്‍ ജനസംഖ്യാ വര്‍ധനവ്‌ നിയന്ത്രണ വിധേയമാകും. പക്ഷെ, അത്തരമൊരു നിയമത്തെ സമൂഹം , പ്രത്യേകിച്ച് സന്താന നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കാത്ത ഇസ്ലാം സമൂഹം എങ്ങനെ കാണും എന്നതിനെ ക്കുറിച്ച് വ്യക്തമായ ധാരണ സര്‍ക്കാരിനുണ്ടാവണം. ജനപ്പെരുപ്പംതടയേണ്ടത് രാജ്യത്തിന്റെയും, ജനങ്ങളുടെയും ആവശ്യമാണ്‌. ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. 1952 ല്‍ നടപ്പിലാക്കിയ കുടുംബാസൂത്രണ പദ്ധതി കൊണ്ട് കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. 1949 കാലത്ത് രാജ്യത്ത് വെറും 350 മില്ല്യന്‍  ജനങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഇന്നത്‌ 1 . 21  ബില്ല്യന്‍ - ലേക്ക് ഉയര്‍ന്നു. ഇത് കുടുംബാസൂത്രണ പദ്ധതിയുടെ പരാജയമാണെന്ന് വിലയിരുത്താം.





സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 2035  ആകുമ്പോഴേക്കും ഇന്ത്യ  യു . എസ്. നോടും, ചൈനയോടും കിട പിടിക്കാന്‍ മാത്രം സമ്പന്ന മാകുമെന്ന് ' ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌ മെന്റ് സര്‍വേയില്‍ പറയുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ജന പ്പെരുപ്പം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് പ്രതികൂലമാണ്. വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം ഇതൊക്കെ നിയന്ത്രണ വിധേയമാകണമെങ്കില്‍ ജനപ്പെരുപ്പം തടഞ്ഞേ പറ്റൂ.

 2011 സെന്‍സസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ  1 ,210 , 193422 (1 .21 ബില്ല്യന്‍ )ആണ്. അതില്‍ പുരുഷന്മാര്‍ 623 ,700 000 (623 .7 മില്ല്യന്‍ ), സ്ത്രീകള്‍ 586 ,500 ,000 (586 .5 മില്ല്യന്‍ ) . രാജ്യത്തെ മൊത്തം ജനസംഖ്യ പരിഗണിക്കുമ്പോള്‍ സ്ത്രീ - പുരുഷാനുപാതം 940 / 1000 ആണ്.എന്നാല്‍ ഈ അനുപാതം കേരളത്തില്‍ വരുമ്പോള്‍ ആയിരം പുരുഷന്മാര്‍ക്ക് 1054 സ്ത്രീകള്‍ എന്നുവരും. ഒരു മിനിറ്റില്‍ ഇന്ത്യയില്‍ 51  കുട്ടികള്‍ ജനിക്കുന്നുണ്ട്.  ലോക ജന സംഖ്യയുടെ 17 .31 % ജനങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. 2030  ആകുമ്പോഴേക്കും ജന സംഖ്യ 1 .53 ബില്ല്യന്‍ കവിയുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിനു പ്രധാന കാരണം  ഇപ്പോഴത്തെ ജന സംഖ്യയുടെ 50 % ആളുകള്‍ ഇരുപത്തഞ്ചു വയസ്സില്‍ താഴെയുള്ളവരും,  65 % ആളുകള്‍ 35  വയസ്സില്‍ താഴെയുള്ളവരും ആണെന്നതാണ്‌.   ജനന നിരക്ക് 22 .22 ആയി വര്‍ദ്ധിച്ചപ്പോള്‍ മരണ നിരക്ക് വെറും 6 .4 % ആയി താഴ്ന്നു. ഇതൊക്കെ സൂചിപ്പിക്കുന്നത് ഒരു ജനസംഖ്യാ വിസ്ഫോടനത്തെ യാണ്. ഉയര്‍ന്ന വിദ്യാഭാസവും ,ജീവിത സാഹചര്യങ്ങളുമായി നഗരങ്ങളില്‍ പാര്‍ക്കുന്നത് ആകെ ജനസംഖ്യയുടെ 27 .8 % മാത്രം. ബാക്കിയുള്ള 72 .2 % ആളുകള്‍ ഗ്രാമ വാസികള്‍ ആണ്. താഴ്ന്ന നിരക്ഷരതയും , ദാരിദ്ര്യവും അനുഭവിക്കുന്നവര്‍ ഇതില്‍ നല്ലൊരു ശതമാനം ഉണ്ട്. ഇവിടെയാണ്‌ ജന സംഖ്യാ ഗ്രാഫുകള്‍ ഉയരുന്നത്. ലോകത്തെ ഏറ്റവും നിരക്ഷര രാജ്യം ഇന്ത്യയാണ്.2001 ലെ കണക്കു പ്രകാരം 65 .38 % ആയിരുന്നു ഇത്. കേരളത്തിലെ സ്ഥിതി മറിച്ചാണ്. 90 . 86 % സാക്ഷരത യോടെ സംസ്ഥാനം ഒന്നാം സ്ഥാനത്താണ്. തൊട്ടടുത്ത സംസ്ഥാനം മിസ്സോറാം ആണ്.



കേരളത്തിലെ ജനസംഖ്യ 2011 സെന്‍സസ് പ്രകാരം 3 , 33 ,87 ,677 ആണ്. ( 16 ,021 ,290 പുരുഷന്മാര്‍) -(17 ,366 387 സ്ത്രീകള്‍). ഉയര്‍ന്ന ജന സാന്ദ്രതയാണ് കേരളത്തിന്റെതു. 859 / ച . കീ . മി..ഉയര്‍ന്ന ജനസംഖ്യ ജില്ല അടിസ്ഥാനത്തില്‍ മലപ്പുറത്താണ്. രണ്ടാം സ്ഥാനം തിരുവനന്ത പുരത്തിനും. ജന സാന്ദ്രതയില്‍ തലസ്ഥാന ജില്ല മുമ്പില്‍ . ഏറ്റവും പിന്നോക്കം നില്‍ക്കുന്നത് ഇടുക്കിയും.

ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ജന സംഖ്യാ നിരക്കുകള്‍ നോക്കുക. ഉത്തര്‍ പ്രദേശ്‌ സംസ്ഥാനത്തെ ജന സംഖ്യ  ,ബ്രസീലിലെ ജനസംഖ്യയ്ക്ക്  തുല്യമാണ്. മഹാ രാഷ്ട്രയും ,മെക്സിക്കോയും ഒരേ അനുപാതത്തില്‍ പോകുന്നു. ജര്‍മ്മനിയില്‍ ഉള്ളത്ര ജനങ്ങള്‍ ബീഹാര്‍ സംസ്ഥാനത്തുണ്ട്. രണ്ടായിര ത്തി ഒന്നിലെ സെന്‍സസ് റിപ്പോര്‍ട്ടാണിത്.

ജന സംഖ്യാ നിയന്ത്രണ കാര്യത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാരിന് നടപ്പിലാക്കാന്‍ കഴിയണം.ചിലപ്പോള്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടായെന്നു വരും. യാഥാസ്ഥിതികര്‍ ഇതൊന്നും അംഗീകരി ച്ചില്ലെന്നു വരും. സമൂഹത്തിലെ ചെറിയൊരു ശതമാനം അണുകുടുംബ ത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. അത് വിദ്യാ സമ്പന്നരും, നഗര വാസികളും ആണ്. ജനപ്പെരുപ്പം ഉണ്ടാകുന്നത് ന്യൂന പക്ഷ സമൂഹങ്ങളിലും,നിരക്ഷര ദാരിദ്ര്യ മേഖലകളിലുമാണ്. മത വിശ്വാസങ്ങളെ ആരോഗ്യ കരമായി സമീപിച്ചു കൊണ്ട് രാജ്യത്തിന്റെ പുരോഗതിയെ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പരിഷ്ക്കാരങ്ങളെ നാം സ്വീകരിക്കയാണ് ചെയ്യേണ്ടത്.




നാട്ടു വഴികളിലൂടെ ........









നാട്ടു വഴികളിലൂടെ           
കാട്ടില്‍ അബ്ദുല്‍ നിസ്സാര്‍ 



സ്വന്തം നാട്ടില്‍ നിന്ന് ആരുമറിയാതെ ഒരു പാതി രാത്രിയില്‍ നാട് വിടുകയും ,ഒന്നര വര്‍ഷത്തിനു ശേഷം ദരിദ്രനായി മടങ്ങി എത്തുകയും ചെയ്തതാണ് എന്റെ ജീവിതത്തില്‍ ഉണ്ടായ ആദ്യത്തെ തകര്‍ച്ച.എനിക്കന്നു എട്ടു വയസ്സ്.ഉണ്ടായിരുന്ന വീടും സ്ഥലവും നഷ്ടപ്പെട്ടു. എന്നെയും ഉമ്മയേം തിരികെ നാട്ടിലെത്തിച്ചിട്ടു ബാപ്പ സ്ഥലം വിട്ടു. കയറി കിടക്കാന്‍ ഒരു വീടില്ല, കഴിക്കാന്‍ ഭക്ഷണ മില്ല.കുറച്ചു മാസങ്ങള്‍ അലഞ്ഞു തിരിഞ്ഞു നടന്നതിനു ശേഷം വല്ല്യമ്മയുടെ വീട്ടില്‍ ഞങ്ങള്‍ക്ക് അഭയം തന്നു. ഓരോ ബന്ധു വീടുകളിലുമായി മാറി മാറി താമസിച്ചപ്പോഴും എന്റെ പഠനം മുടങ്ങരുതെന്നു ഉമ്മയ്ക്ക് നിര്‍ ബന്ധമുണ്ടായിരുന്നു. വല്ല്യമ്മയുടെ വീട് സ്കൂളില്‍ നിന്ന് വളരെ അകലെ ആയിരുന്നു. ഞാന്‍ മാത്രമാണ് അത്രയും ദൂരത്ത്‌ നിന്ന് സ്കൂളില്‍ എത്തിയിരുന്നത്. മറ്റുള്ളവരെല്ലാം സ്കൂളിനു ചുറ്റുപാടുകളില്‍ നിന്ന് വരുന്നവര്‍ ആയിരുന്നു. ഇന്നത്തെ പോലെ വാഹന സൌകര്യങ്ങള്‍ ഒന്നുമില്ല. കുറഞ്ഞത്‌ രണ്ടു മണിക്കൂര്‍ എങ്കിലും നടക്കണം .കാലത്ത് പ്രാതല്‍ എന്തെങ്കിലും തന്നു എന്നെ യാത്രയാക്കിയാല്‍ സ്കൂള്‍ വിട്ടു വരുന്നത് വരെ ഉമ്മയ്ക്ക് നെഞ്ചില്‍ തീയാണ്.  ഉച്ച ഭക്ഷണം തന്നു വിടാനുള്ള സാമ്പത്തിക സ്ഥിതിയില്‍ അല്ലായിരുന്നു വല്ല്യമ്മയുടെ കുടുംബം. അതുകൊണ്ട് മിക്ക ദിവസവും ഞാന്‍ ഉച്ച ഭക്ഷണം കഴിക്കാറില്ല. വീട്ടില്‍ നിന്ന് സ്കൂള് വരെയുള്ള വഴി വിജനമാണ്. ധാരാളം , കാവും ക്ഷേത്രങ്ങളും ഉള്ള ഒരു നാടാണ് എന്റേത്. ഇടവഴികളും, കാവുകളും താണ്ടി വേണം സ്കൂളില്‍ എത്താന്‍. പോരാത്തതിന് നായ്ക്കളുടെ ശല്യവും. രാത്രി കാലങ്ങളില്‍ ഞങ്ങളുടെ നാട്ടില്‍ വഴി നടക്കാന്‍ നായ്ക്കളെ ഭയന്ന് ആളുകള്‍ മടിച്ചിരുന്നു. എന്നാല്‍ ഉമ്മ ഭയക്കുന്നത് പോലെ ഒരു തീവ്രമായ ഭയം എന്നെ ബാധിച്ചില്ല. വീട്ടില്‍ നിന്ന് സ്കൂളിലേക്കുള്ള യാത്രയില്‍ ഞാന്‍ ഏതെങ്കിലും മനോ ലോകത്തായിരിക്കും. അന്ന് ഞാന്‍ സ്വപ്നം കണ്ടിരുന്നത്‌ വിശപ്പടക്കാന്‍ ഒരു നാളികേരം , അല്ലെങ്കില്‍  തൊടിയില്‍ പൊഴിഞ്ഞു വീഴുന്ന മാമ്പഴം, പറങ്കി പ്പഴം , ഇതൊക്കെയാണ്. ഒരു ചെറിയ പുസ്തക സഞ്ചിയും പിടിച്ചു, തനിച്ചു വര്‍ത്തമാനവും പറഞ്ഞു ഞാന്‍ നടക്കും. പലപ്പോഴും നായ്ക്കള്‍ എന്നെ  കുരച്ചു ഭീഷണി പ്പെടുത്തിയിട്ടുള്ള തല്ലാതെ ഉപദ്രവിച്ചിട്ടില്ല.


ഇത്തരം യാത്രകള്‍ കൊണ്ട് പ്രകൃതിയില്‍ നിന്ന് എനിക്ക് ഒരുപാട് ചിത്രങ്ങള്‍  മനസ്സില്‍ പകര്‍ത്താനും, പിന്നീട് എഴുതാനും പ്രചോദനം നല്‍കിയിട്ടുണ്ട്. വീട്ടില്‍ നിന്നിറങ്ങി രണ്ടു നാഴിക നടന്നു വേണം പ്രധാന വഴിയിലെത്താന്‍.അത്രയും ദൂരം പൂഴി മണ്ണ് നിറഞ്ഞ , വികസിച്ചു കൊണ്ടിരിക്കുന്ന ഇടവഴികളാണ്.  ഇന്ന് ആ വഴികളൊക്കെ വലിയ ടാര്‍ റോഡുകളായി രൂപപ്പെട്ടു. പ്രധാന വഴി വിട്ടു വീണ്ടും നാട്ടു വഴിയില്‍ കടക്കണം . ചെമ്മണ്‍ പാതയാണ്. കാര്യമായ വീടുകള്‍ ഒന്നുമില്ല. പിന്നെയുള്ളത് ആളൊഴിഞ്ഞ ഇല്ല പ്പറമ്പ്കളാണ് . ഞാന്‍ പോണ വഴിക്കുള്ള ഒരു ഇല്ലത്തിന്റെ അതിരിനോട് ചേര്‍ന്ന് വലിയൊരു കുളമുണ്ട്. ഏതു കാലത്തും കരിം പച്ച നിറത്തില്‍ സമൃദ്ധമായ ജലം അതിലുണ്ടാവും.കുളത്തിലേക്ക് വീണു കിടക്കുന്ന കൈതക്കൂട്ടത്തിനിടയില്‍ നിന്ന് കേള്‍ക്കുന്ന കുറുകലുകള്‍ എന്നെ ഭയപ്പെടുത്തിയിരുന്നു.  ഒരിക്കല്‍ പോലും ഇല്ലത്തിനു പുറത്തു ഒരു മനുഷ്യജീവിയെ എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല.ഞങ്ങളുടെ നാട്ടില്‍  മിക്ക പറമ്പുകളിലും ധാരാളം മാവുകള്‍ ഉണ്ടായിരുന്നു. അവധിക്കാലങ്ങളില്‍ ഉടമസ്ഥരുടെ കണ്ണ് വെട്ടിച്ചു മാങ്ങ പെറുക്കാന്‍ പറമ്പില്‍ നുഴഞ്ഞു കയറാറുണ്ട്. വീട്ടുകാരുടെ ഉച്ചത്തിലുള്ള ആക്രോശ ത്തിനു 'തറുതല ' പറഞ്ഞു കൊണ്ടാണു ഞങ്ങള്‍ മാങ്ങയുമായി പറമ്പില്‍ നിന്ന് ചാടുന്നത്.
ചെമ്മണ്‍ വഴിയുടെ ഇരു വഴവും,  മുക്കുത്തിയും, കോളാമ്പിയും ആണ്. വാഹനങ്ങള്‍ ദുര്‍ലഭമായ  കാലമായതിനാല്‍ റോഡിലേക്കുള്ള അതിന്റെ വളര്‍ച്ചയെ ആരും തടസ്സ പ്പെടുത്തിയില്ല. പാട്ടമ്പല ത്തിന്റെ മുന്നിലൂടെ വലിയ മൈതാനവും , അമ്പലക്കുളവും, യക്ഷി ക്കാവും കടന്നു വേണം എനിക്ക് പോകേണ്ടത്. പാട്ടമ്പലത്തിലമ്മ കരക്കാരുടെ ദൈവമാണ്. പമ്പയുടെ തീരത്ത് ഇത്തിരി മണ്ണ് ഉണ്ടായിരുന്നപ്പോള്‍ മേടമാസത്തില്‍ എഴുന്നള്ളത്ത്‌ കാലത്ത് ഞങ്ങളുടെ വീട്ടില്‍ അമ്മയ്ക്ക് പറയെടുത്തിട്ടുണ്ട്.


പാട്ട മ്പ ല ത്തിലമ്മ 


മാന്നാറിലെ നിരത്തുകളെല്ലാം ഒരു കാലത്ത്  പൂഴി മണ്ണ് കൊണ്ട് നിറഞ്ഞിരുന്നു. അറബിക്കടല്‍ മാന്നാര്‍ വരെ വ്യാപിച്ചു കിടന്നിരുന്നതായി ചരിത്രങ്ങളില്‍ കാണുന്നുണ്ട്. കടപ്പുറത്ത് കൂടി നടക്കുന്ന പ്രതീതിയാണ്  അന്നൊക്കെ റോഡില്‍ അനുഭവപ്പെട്ടിരുന്നത്‌. കാല്‍ നടക്കാരും, സൈക്കിള്‍ സവാരിക്കാരും വളരെ കഷ്ടപ്പെട്ടിരുന്നു.  പാട്ടമ്പലം കഴിഞ്ഞാല്‍ കുറെ ദൂരം പാടമാണ്. അവിടെ ആകെ ഉണ്ടായിരുന്നത് ഒരു  പുലയ ക്കുടുംബമാണ്. പാട വരമ്പത്തെ  ഓല ക്കുടിലും, അതിന്റെ മുറ്റത്തെ , ചെറിയ പശു ത്തൊഴുത്തും എന്റെ ഓര്‍മ്മയില്‍ നിന്ന് ഒരിക്കലും മാഞ്ഞു പോവില്ല. കഴുത്തില്‍ മണി കെട്ടിയ പശു ക്കുട്ടിയെയും കൊണ്ട് നടക്കുന്ന കറുത്ത കുട്ടന്മാര്‍ എന്നും എന്നോട് അപരിചിതത്ത്വം കാണിച്ചു. ലളിതാംബിക അന്തര്‍ജനത്തിന്റെ 'മാണിക്കന്‍' വായിക്കുമ്പോഴെല്ലാം ഈ കുടുംബത്തെ ഞാന്‍ ഓര്‍ക്കാറുണ്ട്.


പാടത്തിന്റെ  അതി രില്‍ ഒരു  കാവുണ്ടാ യിരുന്നു.അത് കഴിഞ്ഞാല്‍ വീണ്ടും പാടം. ഇടയ്ക്ക് കൊച്ചു നീര്‍ ചാലുകള്‍. കുഞ്ഞു മത്സ്യങ്ങള്‍ നീന്തി നടക്കുന്നത് നോക്കിനില്‍ക്കുന്നത്എന്റെ ശീലമായിരുന്നു. പ്രദേശത്തെ ചില താഴ്ന്ന ജാതിക്കാര്‍ വിളക്കു വയ്ക്കുകയും ആരാധിക്കുകയും ചെയ്തിരുന്നതിനാല്‍ ആഡ്യന്‍മാരായ ഉയര്‍ന്ന ജാതിക്കാര്‍ ഈ കാവിലേക്കു തിരിഞ്ഞു നോക്കിയില്ല. ഒരിക്കല്‍ കാവില്‍ നിന്ന് ഒരു യുവാവിന്റെ മൃത ശരീരം കിട്ടി. അത് ' മാടന്‍ ' തല്ലിയതാണെന്നു മിക്കവാറും അന്ന് വിശ്വസിച്ചു.  അക്കാലത്ത് ഹാര്‍ട്ട്‌ അറ്റായ്ക്ക്  എന്താണെന്ന് ആര്‍ക്കും തന്നെ അറിവില്ലായിരുന്നു. മാടനെ ഞാനും ഭയന്നിരുന്നു. കാവിന്റെ അടുത്ത് വരുമ്പോള്‍ പാട്ടമ്പലത്തിലമ്മയെ മനസ്സില്‍ ധ്യാനിച്ച്‌ കൊണ്ട് ഓടുമായിരുന്നു. കാവിലൊന്നും കയറരുതെന്ന് വീട്ടില്‍ നിന്ന് പ്രത്യേകം താക്കീതുണ്ടായിരുന്നു.


നീര്‍ച്ചാലും പാടവും കഴിഞ്ഞു ജന സഞ്ചയ ത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് എന്റെ നഷ്ടങ്ങളെ ക്കുറിച്ച് ചിന്ത കടന്നു വരുന്നത്. ഞാന്‍ നട്ടു നനച്ച തൈ തെങ്ങുകള്‍ പീലി വിടര്‍ത്തി ആടുന്നതും, ഞാന്‍ നടക്കാന്‍ പഠിച്ച മണ്ണും എന്റെ നിത്യ കല്യാണി ച്ചെടികളും എല്ലാം വേദനയുടെ ഘോഷയാത്ര പോലെ മനസ്സിലേക്ക് അപ്പോള്‍ കടന്നു വരും. മൂന്നു പതിറ്റാണ്ടിനു ശേഷം പൂഴി വിരിച്ച ഇടവഴികള്‍ തേടി ഞാന്‍ പോയി. പാടങ്ങള്‍ വെള്ള ക്കെട്ടുകളായി , ആരും തിരിഞ്ഞു നോക്കാതെ കിടക്കുന്നു, കാവ് അപ്രത്യക്ഷമായി, പഴയ ഇടവഴികള്‍ റോഡുകളായി , ഇരു വശവും വലിയ കോണ്‍ ക്രീറ്റ് വീടുകള്‍ വന്നു. പാട വരമ്പത്തെ  കുടിലിന്റെ  സ്ഥാനത്ത് ഒരു തൂവെള്ള കെട്ടിടം , വലിയ       ഗെയ്റ്റ്,    മാണിക്കനെയും   കൊണ്ട് നടന്ന കറുമ്പന്‍ മാരെ ക്കുറിച്ച് ചോദിക്കാന്‍ എന്റെ കയ്യില്‍ ഒരു വിലാസവും ഇല്ല. എന്റെ വിലാസം തന്നെ മുപ്പതു കൊല്ലം കൊണ്ട് പലരും വിസ്മരിക്കപ്പെട്ടു. പാട്ടമ്പലത്തിലമ്മയ്ക്ക്  മാത്രം മാറ്റങ്ങളില്ല. അമ്മ  നാടിന്റെ ഐശ്വര്യമായി  നില നില്‍ക്കുന്നു.

ചാലക്കുടി പട്ടണത്തില്‍ ...........














 ചാലക്കുടി പട്ടണത്തില്‍____________
 കാട്ടില്‍ അബ്ദുല്‍ നിസ്സാര്‍




"ചാലക്കുടി പട്ടണത്തില്‍ അതിമധുരം വിളമ്പി യോരെ" എന്നു പാടിയത് അന്നാട്ടിലെ ഏതോ    സഹൃദയനായ  കുടിയനാണ്‌.മുന്‍വര്‍ഷങ്ങളില്‍ ഓണ നാളുകളില്‍ ഏറ്റവും കൂടുതല്‍ കുടിയന്മാര്‍ സര്‍  ക്കാരിന്റെ കണക്കില്‍ ചാലക്കുടിക്കാരായിരുന്നു. ഇത്തവണയെങ്കിലും ആ ശീര്‍ഷകം കരുനാഗ പ്പള്ളി ക്കാര്‍ക്ക് നല്‍കണം എന്ന നല്ല ഉദ്ദേശ്യത്തോടെ ഒരു പറ്റം മദ്യ വിരുദ്ധര്‍ ബിവറേജിനു മുമ്പില്‍ പായസ വിതരണം നടത്തി . മദ്യം വാങ്ങാന്‍ വരുന്നവരെ പായസം കുടിപ്പിച്ചു മദ്യാസക്തി യില്‍ നിന്ന് പിന്തിരിപ്പിക്കാനായിരുന്നു പരിപാടി. സംഭവം ഏറ്റോ,ഇല്ലയോ എന്നറിയണമെങ്കില്‍ ഓണം കഴിഞ്ഞുള്ള പത്രം കാണണം. പായസ വിതരണം കണ്ടപ്പോള്‍ ബിവറേജസ്സിന്റെ ക്യൂവില്‍ നിന്ന ചില പഹയന്മാര്‍ക്ക് മനസ്സിലൊരു ലഡ്ഡു പൊട്ടി. അവര്‍ മദ്യവും,കൂടെ പായസവും വാങ്ങി പോയി .  രണ്ടെണ്ണം വിട്ടു,  പായസം തൊട്ടു നാക്കേല്‍ വച്ചിട്ട് പാടിയ പാട്ടാണ് മുമ്പ് കണ്ടത്.വെള്ളമടിച്ചിട്ട്‌ മധുരം കഴിച്ചാല്‍ ഒന്ന് , രണ്ടെണ്ണത്തിന്റെ ഫലം ചെയ്യും എന്നൊരു കമന്റു കൂടി തട്ടിവിട്ടു ചില മഹത്തുക്കള്‍ .




ചാലക്കുടി ക്കാര്‍ക്ക്  ഇപ്പോഴെങ്കിലും നന്നാവാന്‍ തോന്നിയല്ലോ .....!  എന്തോന്ന് കുടിയാ യിരുന്നു അവര് കുടിച്ചു തീര്‍ത്തത്. കഴിഞ്ഞ ഓണക്കാലത്ത്  ഒറ്റ ആഴ്ചകൊണ്ട് ,അതായത് അത്തം മുതലിങ്ങോട്ട്‌  53 .09 ലക്ഷം രൂപയുടെ മദ്യം കുടിച്ചു തീര്‍ത്തു. തിരുവോണത്തിന്റെയന്നു മാത്രം 13 .89 ലക്ഷം രൂപയുടെ മദ്യം അകത്താക്കി. ഓണക്കാലത്തെ മൊത്തം കച്ചവടം നോക്കി യാല്‍ ചാലക്കുടിക്കാര്‍ മുമ്പിലാണ്. എന്നാല്‍   ഓണത്തിനു  ഇവര്  കുടിച്ചതിനേക്കാള്‍  ഇത്തിരി  കൂടുതല്‍ കരു നാഗ   പ്പള്ളി ക്കാര്‍ കുടിച്ചു. 
    2011 ലെ ഓണ ക്കുടിയന്മാരുടെ കണക്കു ഈ ലിങ്കില്‍ ഉണ്ട്.

രക്തം കുടിക്കുന്ന ബ്യൂറോക്രാറ്റുകള്‍



രക്തം കുടിക്കുന്ന ബ്യൂറോ ക്രാറ്റുകള്‍
കാട്ടില്‍ അബ്ദുല്‍ നിസ്സാര്‍


പെന്‍ഷന്‍ പ്രായം മുപ്പത്തിയഞ്ചായി കുറച്ചു ,  ശിഷ്ടമുള്ള  കായികവും,
ബൌദ്ധികവുമായ കഴിവുകള്‍   രാജ്യത്തിന്റെ പുരോ ഗതിയ്ക്ക്   വേണ്ടി 
ചിലവഴിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായേണ്ട നേരത്ത് കിഴവന്മാര്‍ക്ക്‌ 
ചെലവിനു കൊടുക്കുന്നതിനെ ക്കുറിച്ച് ചിന്തിക്കുന്ന മണ്ടന്മാരാവരുത്
ഭരണ കര്‍ത്താക്കള്‍.






കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അന്‍പത്തിയഞ്ചില്‍ നിന്ന് അറുപ തായി ഉയര്‍ത്തണമെന്ന ആവശ്യവുമായി അറുപത്തി നാലോളം സര്‍വീസ് സംഘടനകളാണ് രംഗ  ത്ത് വന്നിരിക്കുന്നത്. അതിനെന്താ കൂട്ടിയേക്കാം എന്ന് ഭരണ കര്‍ത്താക്കളും ഓശാന പാടുന്നു. അതി  ലൂടെ സര്‍ക്കാരിന് 3200  കോടി  രൂപ ലാഭാമുണ്ടാകുമെന്നു മുഖ്യമന്ത്രി യങ്ങു കൂട്ടി ക്കിഴിക്കലും നടത്തി.

കാര്യങ്ങള്‍ക്ക് എത്ര പെട്ടെന്നാണ് തീരുമാനം ഉണ്ടാകുന്നത്. അതില്‍ കാര്യമുണ്ട്. ഈ അറുപത്തി നാലോളം വരുന്ന സംഘടനകളെ തൃപ്തിപ്പെടുത്തി നിര്‍ത്തിയില്ലെങ്കില്‍ ഇലക്ഷന്‍ വരുമ്പോള്‍ വോട്ട്  അതിന്റെ പാട്ടിനു പോകും .നമ്മുടെ രാഷ്ട്രീയ ബുദ്ധിജീവികള്‍ക്ക് അതറിയാം. ഡി .വൈ എഫ് ഐ   അതിന്റെ തനതു ശൈലിയുമായി  രംഗത്ത് വന്നത് ഏതായാലും  ആശ്വാസ്സമായി.  ഒറ്റയടിക്ക് വിഴുങ്ങാം എന്ന പലരുടെയും ധാരണയ്ക്ക്  അത് വിഘ്നം ഉണ്ടാക്കും എന്ന് വേണം    പ്രത്യാശിക്കാന്‍.
 പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതുകൊണ്ട് രാജ്യത്തിനോ, പൊതു ജനങ്ങള്‍ക്കോ യാതൊരു പ്രയോജ നവുമില്ല. എല്ലാ ആനുകൂല്യങ്ങളും  അനുഭവിച്ചു ജീവിക്കുന്ന ഒരു വിഭാഗത്തിനു സൌകര്യങ്ങള്‍ അഞ്ചു വര്‍ഷം കൂടി നീട്ടി ക്കിട്ടും. ഉയര്‍ന്ന ശമ്പള സ്കെയില്‍, മറ്റാനുകൂല്യങ്ങള്‍ ,തോന്നുന്ന പോലെ പണി യെടുക്കാം. രജിസ്റ്ററില്‍ ഒപ്പ് വച്ചിട്ട് സ്വന്തം കാര്യത്തിനു പോണ(സ്വന്തംബിസ്സിനസ്സ് വരെ ചെയ്യുന്ന ) മഹാന്മാരുള്ള നാടാണ് കേരളം.  ഇതിനിടയ്ക്ക് മരണപ്പെട്ടു പോയാല്‍ ആശ്രിതര്‍ക്ക് ജോലി.  സര്‍വീസില്‍ നിന്ന് വിരമിച്ചു കഴിഞ്ഞാല്‍ മരണം വരെ പെന്‍ഷന്‍. രാജ്യത്തിന്റെ വരുമാനത്തിന്റെ നല്ലൊരു ശതമാനം ഇക്കൂട്ടര്‍ക്ക് ശമ്പളം നല്‍കാന്‍ ചെലവഴിക്കുന്നു.പുറത്ത് പണിയെടുക്കുന്ന അസംഘടിത  തൊഴിലാളികളുടെ കാര്യം ഒന്ന് ആലോചിച്ചു നോക്കൂ.

സമയ ബന്ധിതമല്ലാത്ത ജോലി, ജീവനോ, ആരോഗ്യത്തിനോ സംരക്ഷണമില്ല,അര്‍ഹമായ വേതന നിര്‍ലഭ്യത,ജോലിയിലെ അസ്ഥിരത,പെന്‍ഷനോ, മറ്റു യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.എന്നിട്ട് പോലും ബ്യൂറോ ക്രാറ്റുകളില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ എത്രയോ ഇരട്ടി സേവനമാണ് ഈ തൊഴിലാളിയില്‍ നിന്ന് രാജ്യത്തിനു ലഭിക്കുന്നത്. ഉറങ്ങിയും ,സൊറ പറഞ്ഞും സമയം കളയുന്ന ഉദ്യോഗസ്ഥ വൃന്ദം ജനശത്രുക്കളാണ്  കൈക്കൂലിയുടെയും, കൃത്യ വിലോപത്തിന്റെയും കൂത്തരങ്ങാണ് ഇന്ന്  ബ്യൂറോക്രസി. പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ മുണ്ടും ചൊരിച്ചു കയറ്റി റോഡില്‍ ഇറങ്ങിയവരാണ്  . എന്തിനാണ് ഇവരെ കനക സിംഹാസനങ്ങളില്‍ ഇരുത്തുന്നത്‌. ഒരു നാല്‍പ്പതു കഴിയുന്നതോടെ മനുഷ്യന്റെ ക്രിയാ ശേഷി കുറഞ്ഞു തുടങ്ങുന്നു. അന്‍പ ത്തഞ്ചില്‍ അത് പാരമ്യതയില്‍ എത്തും.


ഫയല്‍  ഫോട്ടോ
പെന്‍ഷന്‍ പ്രായം മുപ്പത്തിയഞ്ചായി കുറച്ചു , ശിഷ്ടമുള്ള കായികവും,ബൌദ്ധികവുമായ കഴിവുകള്‍ രാജ്യത്തിന്റെ പുരോഗതിയ്ക്ക് വേണ്ടി ചിലവഴിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായേണ്ട നേരത്ത് കിഴവന്മാര്‍ക്ക്‌ ചെലവിനു കൊടുക്കുന്നതിനെ ക്കുറിച്ച് ചിന്തിക്കുന്ന മണ്ടന്മാരാവരുത് ഭരണ കര്‍ത്താക്കള്‍. 2009 ല്‍ കേരളത്തിലെ തൊഴില്‍ രഹിതരുടെ എണ്ണം 4 .3 മില്ല്യന്‍ ആയിരുന്നു. അത് 2010 ആയ പ്പോഴേക്ക് 4 .32 ലേക്ക് ഉയര്‍ന്നു. 161641 പ്രൊഫഷണല്‍ തൊഴിലന്വേഷകര്‍ നമ്മുടെ നാട്ടിലുണ്ട്. 2010  ലെ കണക്കുകള്‍ ശ്രദ്ധിക്കൂ. 1885 മെഡിക്കല്‍ ഗ്രാജുവേഴ്സ്, 6965 എന്ജിനിയെഴ്സ് , 34653  ഡിപ്ലോമ ക്കാര്‍ , 361 അഗ്രിക്കള്‍ച്ചറല്‍ ഗ്രാജുവേഴ്സ്,  345 വെറ്റിനറി  ഗ്രാജുവേഴ്സ്, 44976 പോസ്റ്റ്‌ ഗ്രാജുവേറ്റ്സ്. ഈ   തൊഴിലന്വേഷകര്‍ പബ്ലിക് സര്‍വീസ് കമ്മീഷനിലേക്ക് കണ്ണും നട്ടിരിപ്പാണ്. കുറഞ്ഞ മരണ നിരക്കും, ഉയര്‍ന്ന ജനസാന്ദ്രതയും ഉള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ  decadal  population growth ( പത്ത് വര്‍ഷത്തിനിടയിലെ ജനസംഖ്യാ വര്‍ധനവിന്റെ  അനുപാതം  ) 4 . 86 %  ( 1546303 ) ആണ്. ഇത് സൂചിപ്പിക്കുന്നത് വിസ്ഫോടനകരമായ ജനസംഖ്യാ വര്‍ധനവും, തൊഴിലന്വേഷകരും കേരളത്തില്‍ ഉണ്ടാവും എന്നാണ്.


 


 39 വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍,122 ഓളം പൊതു മേഖല ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍, സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള നിരവധി ഓഫീസുകള്‍ , ആകെ കൂടി    ആറു ലക്ഷത്തോളം ഉദ്യോഗ സ്തര്‍  കേരളത്തില്‍ ഉണ്ട്.  ഓരോ വര്‍ഷവും ഒരു നിശ്ചിത ശതമാനം ആളുകള്‍ വിരമിച്ചെങ്കില്‍ മാത്രമേ നില നില്‍ക്കുന്ന തൊഴില്‍ പ്രതിസന്ധിക്ക്  ഒരു പരിഹാരം ഉണ്ടാകൂ.2009 ല്‍ 20000 ത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞു. 2010 ല്‍  ഏകദേശം 22400 റി ട്ടയര്‍മെന്റ്റ് നടന്നു. പെന്‍ഷന്‍ പ്രായ പരിധി  അന്‍പത്തിയഞ്ചു ആയിട്ട് പോലും റിട്ടയര്‍മെന്റിന്റെ കണക്കില്‍ കാര്യമായ മാറ്റം സംഭവിക്കുന്നില്ല. അപ്പോള്‍ സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെടുന്ന  തുപോലെ   പ്രായ പരിധി അറുപതു എന്ന കണക്കിനെ ക്കുറിച്ച് ചിന്തിക്കാനേ പറ്റു ന്നതല്ല. ഈ സാഹചര്യത്തില്‍  മുഖ്യമന്ത്രി 32 കോടി ലാഭം പ്രതീക്ഷിക്കുന്നത്  ഏതു അര്‍ത്ഥത്തിലാണെന്നു മനസ്സിലാവുന്നില്ല.


 ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മൃഗയാ വിനോദം ഇവിടെ വായിക്കുക  
http://www.neyyasserykaran.blogspot.com/