Followers

കോണ്ഗ്രസ് എന്ന കീടനാശിനി

എന്‍ഡോ - സള്‍ഫാന്‍ നിരോധിച്ചു എന്ന് കേട്ടപ്പോഴേ പാവം ജനം പടക്കം പൊട്ടിക്കാനും ,ദീപം കൊളുത്താനും തുടങ്ങി.പക്ഷെ ജനീവാ സമ്മേളനം എടുത്ത തീരുമാനം കൊണ്ട് കേരളത്തിനു എന്തെങ്കിലും
ഗുണം ഉണ്ടാകുമോ ...?എന്‍ഡോ- സള്‍ഫാന്‍ ഉള്‍പ്പെടെ ഒന്‍പതു കീടനാശിനികള്‍ നിരോധിച്ചു .പക്ഷെ,അവിടെ ചില ലിങ്കുകള്‍ കൊടുത്തിട്ടുണ്ട്. 22 വിളകളെ ബാധിക്കുന്ന 44 കീടനാശിനികള്‍ അഞ്ചു വര്‍ഷത്തേക്ക് ഉപയോഗിക്കാം ,അതിനുള്ളില്‍ ബദലായ മറ്റൊന്ന് കണ്ടുപിടിച്ചില്ലെങ്കില്‍ വീണ്ടും അഞ്ചു വര്ഷം കൂടി നിലവിലുള്ള  'കീടം' തുടരും .അതായത് അടുത്ത 11വര്‍ഷത്തേക്ക് കൂടി എന്‍ഡോ-സള്‍ഫാന്‍ കേരളത്തിന്റെ നെഞ്ചില്‍ വിതറും എന്ന് സാരം .അങ്ങനെ
ഒരു തലമുറ കൂടി പുഴുക്കുത്തു വീണു പോകും. 1974 ലാണ് എന്‍ഡോസള്‍ഫാന്‍തോട്ടങ്ങളില്‍ഉപയോഗിച്ച്
തുടങ്ങിയത്. അതിന്റെ പ്രത്യാഘാതം കണ്ടു തുടങ്ങിയത് ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്കു ശേഷമാണ്.
1998ല്‍ ലീലാകുമാരി എന്ന കൃഷി വകുപ്പ് ജീവനക്കാരി എന്‍ഡോ-സള്‍ഫാന്‍എതിരെ താല്‍ക്കാലിക നിയമ സംരക്ഷണം നേടിയിരുന്നു.ഒരു തലമുറ തന്നെ കെട്ട് പോയിട്ടും,ലോക മാധ്യമങ്ങള്‍ ദുരവസ്ഥകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും  കൊണ്ഗ്രസ്സുകാര്‍ ജനീവയില്‍ പറഞ്ഞത് ഇതുവരെ ആരോഗ്യ പ്രശ്നം ഒന്നുംഉണ്ടായിട്ടില്ല എന്നാണു. മാത്രമല്ല ,ജനകീയ സമരങ്ങളെ അട്ടിമറിക്കാന്‍ ഉമ്മന്‍ ചാണ്ടിയും കൂട്ടരും
                                  
നടത്തിയ പ്രസ്താവനകള്‍ കേരളത്തിലെ ജനങ്ങള്‍ വായിച്ചിട്ടുണ്ടാവണം.എന്ത് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ ഈ കീടനാശിനി നിരോധിച്ചില്ല എന്നാണ് അദ്ദേഹം ചോദിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയിലുള്ള ഒരു സ്ഥാപനത്തെ ഏത് രീതിയില്‍ സംസ്ഥാന സര്‍ക്കാരിനു നിയന്ത്രിക്കാനാവും ....?ശരത് പവാറിന്റെ ബിസിനസ്‌ സാമ്രാജ്യം വിപുലപ്പെടുത്താന്‍ വേണ്ടി ഇന്ത്യയിലെ നൂറ്റഞ്ചു  കോടി ജനങ്ങളെ തള്ളിപ്പറഞ്ഞ ഈ കോണ്ഗ്രസ് ഹിജഡകള്‍ ജനീവാ സമ്മേളനത്തിനു ശേഷം വീണ്ടും പ്രസ്താവന ഇറക്കി. കോണ്ഗ്രസ് ആണത്രേ കീടനാശിനി നിരോധിക്കാന്‍
സമര നേതൃതം നല്‍കിയതു .ഒരു ഉളുപ്പും ഇല്ലാതെ ഉമ്മന്‍ചാണ്ടി നടത്തിയ  ഈ പ്രസ്താവനയില്‍ കേരളത്തിലെ ജനങ്ങള്‍ ലജ്ജിക്കേണം.മുഖ്യമന്ത്രി നടത്തിയ കൂട്ട ഉപവാസത്തില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം പങ്കെടു ത്തപ്പോഴും അതില്‍ സഹകരിക്കാത്ത,നാണം കേട്ടവരാണ് ഇപ്പോള്‍ വിഡ്ഢിവേഷം കെട്ടുന്നത്