Followers

എന്റെ ദേശം

മുഖാമുഖം

ശബരിമലയുടെ പ്രവേശനകവാടമായ എരുമേലി പ്രസിദ്ധിനേടിയത് 'മതമൈത്രിയുടെ നാട്' എന്ന പേരിലാണ്.  കോട്ടയം , പത്തനംതിട്ട ജില്ലകള്‍ അതിരിടുന്ന മലയോരപ്രദേശമായ എരുമേലി വിസ്തൃതമായ പ്രദേശമാണ് .ഭരണസൌകര്യത്തിനായി എരുമേലിതെക്ക്-വടക്ക് വില്ലെജുകളായി വിഭജിച്ചിരിക്കുന്നു.2011ലെ കാനേഷുമാരിയില്‍ജനസംഖ്യ 88207.പ്രധാന കാര്‍ഷിക വിള റബ്ബര് ‍. നാണ്യവിളകളും ധാരാളമായികൃഷി ചെയ്യുന്നു .
  

ക്ഷേത്രവും പള്ളിയും മുഖം നോക്കുമ്പോള്‍

വനമേഖലയാല്‍ ചുറ്റപ്പെട്ട പ്രദേശമായതിനാല്‍ സദാ പ്രസരിപ്പുള്ള അന്തരീക്ഷം.മുഖ്യധാരാ സമൂഹത്തോട്സമരസ പ്പെടാത്ത നിരവധി ആദിവാസി ഗോത്രങ്ങള്‍ ഇപ്പോഴും ഈ  വനമേഖലയില്‍ പാര്‍ക്കുന്നു. ഇതിനെല്ലാം ഉപരി ജാതി ചോദിക്കാതെ,പറയാതെ, മാനുഷികത
എന്ന സഹജവാസനയില്‍ വ്യത്യസ്ത മത വിഭാഗങ്ങള്‍ഇവിടെ പുലരുന്നു. ഇത് എരുമേലിയുടെ ഭൂമിശാസ്ത്രം.ശരിയായ അര്‍ത്ഥത്തില്‍ ശബരിമല തീര്‍ഥാടനം ആരംഭിക്കുന്നത് എരുമേലിയില്‍ നിന്നാണ്. വാവരെയും വണങ്ങി, പേട്ടതുള്ളി, ഇരുമുടിയും താങ്ങി സഹ്യന്റെ  ഹൃദയത്തിലേക്ക്  പ്രവേശിക്കുന്നത് എരുമേലിയില്‍ നിന്നാണ്. ശരണ മന്ത്രങ്ങള്‍ ഏറ്റുപാടുന്ന കൊടും മലകള്‍ കയറി, മഹാ വൃക്ഷങ്ങളുടെ തണലില്‍ വിരിവച്ചു,അഴുതയിലും,പമ്പയിലും പാപങ്ങള്‍ കഴുകി , അയ്യപ്പന്മാര്‍ ദിവ്യ ദര്‍ശനത്തിനു മിഴി തുറക്കുന്നു.പാരമ്പര്യത്തെ നിഷേധിക്കുന്ന യുക്തി ചിന്തകള്‍ക്കും മനസ്സ് മുരടിപ്പിക്കുന്ന ആധുനികപ്രത്യയ ശാസ്ത്രങ്ങള്‍ക്കും തകര്‍ക്കാനാവാതെ എരുമേലിയുടെ വിശുദ്ധി ഇന്നും നിലനില്‍ക്കുന്നു.
കാട്ടുകൊള്ളക്കാരനായിരുന്ന വാവരുമായുണ്ടായ ഇടപെടലുകളും,മഹിഷീനിഗ്രഹവുമാണ് എരുമേലി യെ അയ്യപ്പനുമായി ബന്ധിപ്പിക്കുന്നത്.ഇതിഹാസങ്ങള്‍ എല്ലാം  രാഷ്ട്രീയ പ്രേരിതമാണ് .പ്രവാച കന്മാരും രാഷ്ട്രീയമാണ് പറഞ്ഞത്. ചവുട്ടി നില്‍ക്കുന്ന മണ്ണിനെ ക്കുറിച്ച് പറയുന്നതാണ് രാഷ്ട്രീയം . ലക്‌ഷ്യം നേടാനുള്ള ത്വര ആത്മീയവും. മഹിഷിയെ വധിക്കുക എന്നത് അയ്യപ്പന്‍റെ ആത്മീയ അന്വേഷണം ആയിരുന്നു. വാവരുമായുള്ള സൗഹൃദം രാഷ്ട്രീയ ലയനവും. ഈ രാഷ്ട്രീയമാണ് എരുമേലിയിലെ മത സൌഹാര്‍ദതയുടെ ആണിക്കല്ല്.


ആത്മീയതയുടെ രാഷ്ട്രീയം

എരുമേലിയുടെവിശ്വാസ രാഷ്ട്രീയത്തെ ക്കുറിച്ച് ഇന്നുവരെ ആധികാരിക പഠനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.വര്‍ണ്ണ ക്കാഴ്ച്ചകളില്‍ മാത്രം ഒതുങ്ങുന്ന ഐതീഹ്യം പുരട്ടിയ കുറിപ്പുകള്‍ ആണ് എല്ലാവരും എഴുതി ക്കൂട്ടുന്നത്. തീയതി കുറിച്ച് വയ്ക്കപ്പെടുന്ന ചരിത്ര സംഭവങ്ങള്‍ ഇല്ലാത്തതും,അയ്യപ്പ സാന്നിധ്യത്തിനു ഇതിഹാസങ്ങളില്‍ ദുര്‍ബലമായ സൂചനകള്‍ മാത്രം ഉള്ളതു കൊണ്ടും ആവാം ആരും ഇതിന്റെ രാഷ്ട്രീയം കൂടുതല്‍ അന്വേഷിക്കപ്പെടാത്തത്.അത് അറിയണമെങ്കില്‍ അയ്യപ്പനെയും വാവരെയും എരുമേലി യുമായി ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു. 

          എരുമേലി വാവര് പള്ളി 
 കാട്ടുകൊള്ളക്കാരനായിരുന്ന വാവരുമായുണ്ടായ ഇടപെടലുകളും,മഹിഷീനിഗ്രഹവുമാണ് എരുമേലിയെ അയ്യപ്പനുമായി ബന്ധിപ്പിക്കുന്നത്.ഇതിഹാസങ്ങള്‍ എല്ലാം  രാഷ്ട്രീയ പ്രേരിതമാണ്.പ്രവാചകന്മാരും രാഷ്ട്രീയമാണ് പറഞ്ഞത്. ചവുട്ടി നില്‍ക്കുന്ന മണ്ണിനെ ക്കുറിച്ച് പറയുന്നതാണ് രാഷ്ട്രീയം.ലക്‌ഷ്യം നേടാനുള്ള ത്വര ആത്മീയവും. മഹിഷിയെ വധിക്കുക എന്നത് അയ്യപ്പന്‍റെ ആത്മീയ അന്വേഷണം ആയിരുന്നു. വാവരുമായുള്ള സൗഹൃദം രാഷ്ട്രീയ ലയനവും. ഈ രാഷ്ട്രീയമാണ് എരുമേലിയിലെ മത സൌഹാര്‍ദതയുടെ ആണിക്കല്ല്.


ഐതീഹ്യങ്ങളിലെ വെട്ടിത്തിരുത്തലുകള്‍
പുലിപ്പാല് തേടിയുള്ള യാത്രയ്ക്കിടയിലാണ് അയ്യപ്പന്‍ ആത്മീയ ദൌത്യം പൂര്‍ത്തീകരിക്കുന്നത്.ഘോര വനത്തില്‍അന്തിയുറങ്ങാന്‍ ഒരു വീടിനെ സമീപിച്ചു. അതൊരു വൃദ്ധയുടെ വീടായിരുന്നു. ആ നാട്ടിലെ ആണുങ്ങള്‍ എല്ലാം 'എരുമകൊല്ലി' എന്ന എരുമയുടെ തലയും,മനുഷ്യ ശരീരവുമുള്ള (മഹിഷി)  എന്ന ഭീകരസത്വത്തെ ഭയന്നു വൈകുന്നേരങ്ങളില്‍ അടുത്തുള്ള പുഴയ്ക്കക്കരെ അഭയം തേടിയിരുന്നു.ആണുങ്ങള്‍ ആയിരുന്നു മഹിഷിയുടെ ഇരകള്‍. പക്ഷെ, അയ്യപ്പന്‍ആ വീട്ടില്‍തന്നെ രാത്രി കഴിച്ചു കൂട്ടാന്‍ തീരുമാനിച്ചു. സംഹാരമാടി എത്തിയ മഹിഷിയുമായി അയ്യപ്പന്‍ ഏറ്റുമുട്ടുന്നു. നേരം പുലര്‍ന്നു, തിരിച്ചെത്തിയ ആണുങ്ങള്‍ കണ്ടത് മരിച്ചു കിടക്കുന്ന മഹിഷിയെ ആണ്.അവര്‍ അത് ആഘോഷമാക്കി.
അയ്യപ്പന്‍
മഹിഷിയെ കൊല്ലാന്‍ ഉപയോഗിച്ച വാള്‍

കാട്ടുചെടികളും,പൂക്കളും എടുത്തണിഞ്ഞു,പാട്ടും മേളവുമായി മഹിഷിയുടെ മൃത ശരീരം ഒരു കമ്പില്‍ കെട്ടി ആഘോഷപൂര്‍വ്വം അടുത്തുള്ള ഒരു കുളത്തില്‍ ഉപേക്ഷിച്ചു.പിന്നീട് ഈ ഉത്സവം 'പേട്ടതുള്ളല്‍' ആയി പരിണമിച്ചു.എരുമ കൊല്ലിയുടെ തട്ടകം 'എരുമേലി 'എന്ന് നാമകരണം ചെയ്യപ്പെട്ടു. 'എരുവക്കൊല്ലി' യാണ് എരുമേലി ആയത് എന്ന് ചില ശാസ്ത്രീയ വീക്ഷണവും നില നില്‍ക്കുന്നു.മതത്തെ വ്യവസായവല്ക്കരിച്ചപ്പോള്‍ ഐതീഹ്യങ്ങളില്‍ നിന്ന് ചിലതെല്ലാം എടുത്തു മാറ്റപ്പെട്ടു.അങ്ങനെ അയ്യപ്പന്‍ അന്തിയുറങ്ങിയ വീടും,മഹിഷിയെ ഉപേക്ഷിച്ച കുളവും തമസ്ക്കരിക്കപ്പെട്ടു.അയ്യപ്പന്മാര്‍പേട്ടതുള്ളി പോകുന്ന വഴിയോരത്താണ് ഇത് രണ്ടും ഇപ്പോഴും നിലകൊള്ളുന്നത്.കാടുകള്‍ വെട്ടി പൂങ്കാ വനങ്ങള്‍ തീര്‍ക്കുന്ന ദേവസ്വവും,അയ്യപ്പ സേവാ സമിതികളും എന്തുകൊണ്ട് ഐതീഹ്യത്ത്തിന്റെ ഈ അവശിഷ്ടങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നില്ല ...............?
മതം, വ്യവസായം 

  
വൃശ്ചികം ഒന്നിന് മാലയിടുന്നതോടെ മണ്ഡലകാലം ആരംഭിക്കുന്നു.തുടര്‍ന്നുള്ള രണ്ടു മാസം എരുമേലിയെ സംബന്ധിച്ചിടത്തോളം 'കച്ചവടക്കാലം'ആണ്.തീര്‍ഥാടകര്‍ക്ക് വേണ്ടി ഹോട്ടല്‍, സ്റ്റുഡിയോ, പാര്‍ ക്കിംഗ്,താമസം, തുടങ്ങി എല്ലാ സൌകര്യങ്ങളും സജ്ജീവമാകുന്നു.പുതിയ കാലത്ത് പല റബ്ബര്‍ എസ്റ്റേറ്റ്കളും പാര്‍ക്കിംഗ് ഗ്രൂണ്ടുകള്‍ക്ക് വേണ്ടിവെട്ടിമാറ്റപ്പെട്ടു. രണ്ടുമാസത്തെവരു മാനം,റബ്ബര്‍കൃഷിയേക്കാള്‍ മെച്ചപ്പെട്ടതാണെന്ന് അവര്‍ വിലയിരുത്തുന്നുണ്ടാവാം. എരുമേലി യുടെ കുടില്‍ വ്യവസായമായി ശരം,ഗദ,വാള്‍,കച്ച തുടങ്ങി പേട്ടതുള്ളലിനാവശ്യമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു.കമ്യൂണിസ്റ്റു ചെടിയുടെ തണ്ട്  ചീകി ഉണക്കി, അതില്‍ ചായവും,തൂവലും കൊണ്ട് അലങ്കരിക്കുന്ന താണ് ശരം.ആദ്യമായി ശബരിമലയ്ക്കെത്തുന്ന അയ്യപ്പന്മാര്‍ക്ക് (കന്നിഅയ്യപ്പന്‍) വേണ്ടിയാണ് ശരം. ഗദ,വാള്‍ തുടങ്ങിയവ ഭാരം കുറഞ്ഞ തടികള്‍ കൊണ്ട് നിര്‍മ്മിക്കുന്നു. കുടില്‍ വ്യവസായം പാരമ്പര്യമായി നില നിര്‍ത്തിപ്പോരുന്ന കുടുംബങ്ങള്‍ഉണ്ട്. കിരീടവും, ചായവും തമിഴ്നാട്ടില്‍ നിന്നാണ് എത്തുന്നത്. ഒരു വ്യാഴവട്ടക്കാലം മുമ്പ് വരെ പെട്ടതുള്ളാന്‍ കിരീടമായി ബലൂണ്‍ ഉപയോഗിച്ചിരുന്നു,പിന്നീട്ചില പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുത്ത്,അത്
നിരോധിച്ചപ്പോള്‍ അതിന്റെ സ്ഥാനം കടലാസു കിരീടങ്ങള്‍ ഏറ്റെടുത്തു. 
ദ്രാവിഡ താളം


 എരുമേലിയില്‍രണ്ടു ക്ഷേത്രങ്ങള്‍ഉണ്ട്. കൊച്ചമ്പലവും,വലിയ മ്പലവും.പേട്ടകെട്ടു ആരംഭിക്കുന്നത് കൊച്ചമ്പലത്തില്‍ നിന്നാണ്.ഓരോ പേട്ടതുള്ളല്‍ സംഘത്തോടൊപ്പം മേളക്കാരും ഉണ്ടാകും.മേളവും വില്‍പ്പന  ചരക്കാണ് ഇവിടെ.മേളക്കാരെ വേണമെങ്കില്‍ പണംകൊടുക്കണം. ചെണ്ടകൊട്ടിയും,നാദസരംവായിച്ചും പേട്ടതുള്ളല്‍ കൊഴുപ്പിക്കുന്നതിനാണ് പണം.മേളക്കാര്‍ അധികവും തമിഴ് നാട്ടില്‍ നിന്നുള്ളവര്‍ ആണ്.രണ്ടു മാസത്തെ കൊയ്ത്തിനു ശേഷം നല്ലൊരു
തുകയുമായിട്ടു അവര്‍ മടങ്ങുന്നു.ജോലിയുടെ ഇടവേളകളില്‍ മേളക്കാര്‍ കൂട്ടമായി വാവര്‍ പള്ളിക്ക്
മുമ്പില്‍ 'മേളം'നടത്താറുണ്ട്. അത് തികച്ചും സൌജന്യമാണ്.

ചന്ദനക്കുടവും, വലിയ പേട്ടകെട്ടും

ധനുമാസം 26നു നടത്താറുള്ള വാവര്‍ പള്ളി ചന്ദനക്കുടവും,തൊട്ടടുത്ത ദിവസത്തെ അമ്പലപ്പുഴ
- ആലങ്ങാട്ട് പേട്ടകെട്ടുകള് പ്രസിദ്ധമാണ്. ജന ലക്ഷങ്ങള്‍ ആണ്  ഈ ആഘോഷത്തില്‍ പങ്കു
ചേരാന്‍ എത്തിചേരുന്നത്.കൊച്ചമ്പലത്തില്‍ നിന്ന് ആരംഭിക്കുന്ന അമ്പലപ്പുഴ സംഘത്തിന്റെ പേട്ട 'ആകാശത്ത് കൃഷ്ണ പ്പരുന്തു' പ്രത്യക്ഷപ്പെടുന്നതോടെ , വാവര്‍ പള്ളിയില്‍ പ്രവേശിക്കുന്നു.തുടര്‍ന്നുള്ള ആലങ്ങാട്ട് പേട്ടപള്ളിയില്‍കയറാറില്ല. ഇതിനു കാരണം, അമ്പലപ്പുഴ സംഘത്തോടൊപ്പം വാവരും അയ്യപ്പനെ കാണാന്‍ പുറപ്പെട്ടു എന്ന വിശ്വാസമാണ്. വലിയ പേട്ടകള്‍ കഴിയുന്നതോടെ  എരുമേലിയിലെ  മകര വിളക്കുത്സവം അവസാനിക്കയാണ്.

എരുമേലി  ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം

ടൂറിസം സാധ്യതകള്‍

വിനോദസഞ്ചാരികളുടെ പറുദീസയാണ് കേരളം. വൈവിധ്യം നിറഞ്ഞ സംസ്ക്കാരം, ഭൂമി ശാസ്ത്ര പര
മായ വൈജാത്യം, ആകര്‍ഷകമായ ആചാര മര്യാദകള്‍ എല്ലാം വിദേശികളെ കേരളത്തിലേക്ക് വരാന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്ന ഘടകങ്ങള്‍ ആണ്. കുറച്ചുകാലം മുമ്പ് വരെ കേവലം വിനോദ സഞ്ചാ ര കേന്ദ്രങ്ങളെ മാത്രം ആശ്രയിച്ചാണ് ടൂറിസം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. എന്നാല്‍ "ആത്മീയ യാത്ര "(pilgrimers tourism) എന്ന ആശയം കരുത്താര്‍ജിച്ചതോടെ, അതിന്റെ അനന്ത സാധ്യതകളെ വിപുലപ്പെടുത്താനും തദ്വാര ഇന്ത്യന്‍ ടൂറിസം കൂടുതല്‍ ലാഭകരം ആകാനും തുടങ്ങി. ആത്മീയ യാത്ര എന്ന ടൂറിസം പാക്കേജ്‌ പദ്ധതി വടക്കേ ഇന്ത്യയില്‍ സജ്ജീവമാണ്. അവര്‍ പ്രധാനമായും കൈലാസം, കാശീനാഥ്‌,ഋഷികേഷ്,തുടങ്ങി ഹിമാലയ യാത്രകള്‍ കൊണ്ട് അധിക
വരുമാനം നേടുന്നു.
കൃഷ്ണപ്പരുന്തിനെ
കണ്ടു ശരണം വിളിക്കുന്നവര്‍

കേരളത്തില്‍ ആത്മീയയാത്രാ പാക്കേജിനു വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. 'മനുഷ്യമനസ്സിനെയും,ആത്മാവിനെയും ഒരുപോലെ ശുദ്ധീകരിക്ക പ്പെടുന്ന ഇത്തരം പദ്ധതികള്‍നടപ്പിലാക്കിയാല്‍ ശബരിമല,എരുമേലി പോലുള്ള പ്രകൃതയുടെ മടിത്തട്ടിലേക്ക് വിദേശ സഞ്ചാരികളുടെ ഹൃദയം കവരാന്‍ സാധിക്കും.ഒപ്പം എരുമേലി യോട് ചേര്‍ന്ന് കിടക്കുന്ന 'പെരുന്തേനരുവി 'പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെ ലോകത്തിനു മുമ്പില്‍ എത്തിക്കാന്‍ സാധിക്കും

പെരുന്തേനരുവി

രണ്ടു വ്യത്യസ്ത മത സ്ഥാപനങ്ങള്‍ മുഖാമുഖം നില്‍ക്കുന്നു. അതിലൂടെ ജനസഹസ്രങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ മുമ്പും, ഇന്നും ഇതൊരു അപൂര്‍വമായ കാഴ്ചയാണ്. സ്വന്തം പുറം തോടുകള്‍ ഭേദിച്ച് പുറത്ത് കടക്കാനാവാത്ത മത സമൂഹങ്ങളുടെ ഉഷ്ണ മേഖലയില്‍ കഴിയുന്നവര്‍ക്ക്
മനസ്സിലാകുമോ, ഇവിടുത്തെ വിലക്കുകളില്ലാത്ത വിശ്വാസങ്ങളുടെ കുളിര്‍മ. ബാങ്ക് വിളിക്കൊപ്പം ,ശരണ മന്ത്രങ്ങള്‍ ഉയരുന്ന ഈശ്വര സന്നിധിയുടെ വിശുദ്ധി.മത രാഷ്ട്രീയങ്ങള്‍ വളരാത്ത ഭൂമികയാണ് എരുമേലി.പലപ്പോഴായി ഇന്ത്യ വര്‍ഗീയ കലാപങ്ങള്‍ ആഘോഷിച്ചപ്പോള്‍ അതിന്റെ പേരില്‍ ഒരു ജാഥ പോലും സംഘടിപ്പിച്ചിട്ടില്ല ഈ ജനങ്ങള്‍.ഭരണഘടന യിലെ 'മതേതരത്വം'എന്ന ഗ്രന്ഥ വരികളെ ചൈതന്യമുള്ള ഫ്രൈമുകള്‍ ആക്കുകയാണ് എരുമേലി യിലെ ജന സമൂഹം.











This entry was posted by Kattil Abdul Nissar. Bookmark the permalink.

One thought on “എന്റെ ദേശം”

  1. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ നടത്തിയ ശബരിമല യാത്രയുടെ ഓര്‍മകളില്‍ എവിടെയോ ഈ നിറങ്ങള്‍ ഇന്നും കിടപ്പുണ്ട്...

Leave a Reply